കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിക്ക് കോവിഡ് സ്ഥിരീകരിച്ചു

ജൂലൈ 9 വരെ സിങ്‌വിയോട് വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2020-06-26 13:22 GMT
Advertising

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഭിഷേക് മനു സിങ്‌വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 9 വരെ സിങ്‌വിയോട് വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിങ്‌വിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. അതിനിടെ, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കോവിഡ് മുക്തനായി. പരിശോധനഫലം നെഗറ്റീവായതോടെ ജെയിന്‍ ഉടന്‍ ആശുപത്രി വിടും.

അതേസമയം രാജ്യത്ത് കോവിഡ് മരണം 15,000 കടന്നു.രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 17,296 കേസുകളും 407 മരണവും റിപ്പോർട്ട് ചെയ്തു.ഇതുവരെ 77,76,228 സാമ്പിളുകൾ പരിശോധിച്ചതായി ഐ സി എം ആർ അറിയിച്ചു. ജനങ്ങൾ മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ये भी पà¥�ें- രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15വരെ കേന്ദ്രം നീട്ടി

Tags:    

Similar News