ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണം

പൊതു ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാരീസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് വരാനിരിക്കുന്ന രണ്ട് ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നിരോധിച്ചു

Update: 2023-10-13 07:33 GMT
Editor : Jaisy Thomas | By : Web Desk

പാരീസിലെ റിപ്പബ്ലിക് സ്ക്വയറിൽ ഫലസ്തീന്‍ അനുകൂല പ്രകടനത്തെ തടയുന്നു

Advertising

പാരിസ്: ഫലസ്തീൻ അനുകൂല റാലികൾക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. നേരെമറിച്ച്, ഇസ്രായേൽ അനുകൂല പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും റാലികളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവരുടെ പിന്തുണ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്.

യുകെയില്‍ "ഭീകര പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുമ്പോൾ ഫലസ്തീൻ പതാക വീശുന്നതും ഫലസ്തീന് അനുകൂലമായി സ്വാതന്ത്ര്യ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും നിയമപരമല്ലെന്ന'' ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാന്‍റെ പ്രസ്താവന വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മൗലികാവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും നേരെയുള്ള ഭീഷണിയായാണ് ഈ നിർദേശത്തെ പൗരാവകാശ വാദികൾ കാണുന്നത്.ഇത്തരം പ്രതിഷേധങ്ങൾ പൊതുസമാധാനത്തിന് ഭീഷണിയാകുന്നതിനാൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളെല്ലാം നിരോധിക്കുകയാണെന്ന് ഫ്രാൻസ് വ്യാഴാഴ്ച അറിയിച്ചു. ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിന്‍റെ സംഘാടകര്‍ അറസ്റ്റിനെ നേരിടേണ്ടി വന്നേക്കുമെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Full View

പൊതു ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാരീസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് വരാനിരിക്കുന്ന രണ്ട് ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നിരോധിച്ചു. എന്നാല്‍ നിരോധനങ്ങൾ വകവയ്ക്കാതെ ലിയോണിലും മാർസെയിലിലും പ്രകടനങ്ങൾ നടന്നു. ഫലസ്തീൻ പതാകകൾ വഹിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നു. അതേസമയം ബെര്‍ലിനില്‍ നേരത്തെ തീരുമാനിച്ച ഫലസ്തീന്‍ ഐകൃദാര്‍ഢ്യ റാലിക്ക് പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അനുമതി നൽകിയില്ല.ഫലസ്തീനെ പിന്തുണച്ച് സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികൾ പരിപാടി തടയുകയായിരുന്നു.

നെതര്‍ലാന്‍റില്‍ ഹമാസ് അനുകൂല പ്രകടനങ്ങളിൽ മേയർമാർ ഇടപെടുമെന്ന് പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. പ്രതിഷേധത്തിനിടെയുള്ള സെമിറ്റിക് വിരുദ്ധ പ്രസ്താവനകളിലും ഹമാസ് അനുകൂല പ്രസ്താവനകളിലും ആശങ്ക പ്രകടിപ്പിച്ചു. ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടയിൽ രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രവർത്തകർക്ക് ആംസ്റ്റർഡാമിൽ ഫലസ്തീൻ അനുകൂല മാർച്ചിന്‍റെ സ്ഥലം മാറ്റേണ്ടി വന്നു.യൂറോപ്പിലുടനീളമുള്ള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും നിയന്ത്രണങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സമ്മേളനത്തിനും എതിരായ കടന്നാക്രമണമാണെന്ന് ആരോപിച്ചു.

ഫലസ്തീനുമായി അതിർത്തി പങ്കിടുന്ന ജോർദാൻ ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കിടയിൽ ഫലസ്തീൻ പ്രദേശങ്ങളുമായുള്ള അതിർത്തിക്ക് സമീപം വ്യാഴാഴ്ച പ്രതിഷേധം നിരോധിച്ചു.“ജോർദാൻ താഴ്‌വരയിലും അതിർത്തി പ്രദേശങ്ങളിലും ഒത്തുചേരലുകൾക്കും പ്രകടനങ്ങൾക്കുമുള്ള ആഹ്വാനങ്ങൾ അനുവദനീയമല്ല,” അതിർത്തിക്ക് സമീപമുള്ള പ്രതിഷേധങ്ങൾ തടയാൻ നടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News