ഇമ്രാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു; മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി

അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിടിഐ അറിയിച്ചു

Update: 2023-05-10 02:04 GMT

ഇമ്രാന്‍ ഖാന്‍

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു. പിടിഐ പ്രവർത്തകർ രാജ്യവ്യാപക പ്രതിഷേധസമരങ്ങൾക്ക് ആഹ്വാനം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി.അറസ്റ്റ് നിയമപരമെന്ന് ഇസ്‍ലാമാബാദ് ഹൈക്കോടതി. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിടിഐ അറിയിച്ചു.


കഴിഞ്ഞ ദിവസമാണ് ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽ വച്ച് പാക് അർധസെനിക വിഭാഗമായ റേഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. അറസ്റ്റിനു പിന്നാലെ പിടിഐ പാർട്ടി പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു.

Advertising
Advertising



റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവർത്തകർ ഇരച്ചുകയറി. ലാഹോറിലെ സൈനിക കമാൻഡറുടെ വീടിന് തീയിട്ടു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലുചിസ്താൻ പഞ്ചാബ് പ്രവിശ്യ ഉൾപ്പെടയുള്ള മേഖലകളിൽ നിരോധനാർജ്ഞ പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നിരവധി പിടിഐ പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം ഇംറാൻ ഖാന്റെ അറസ്റ്റ് നിയമപരമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി അറിയിച്ചു. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് പിടിഐയുടെ തീരുമാനം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News