ബന്ദിമോചന കരാറിന് അനുമതി നൽകുമെന്ന് നെതന്യാഹു ബന്ദികളെ അറിയിച്ചെന്ന് റിപ്പോർട്ട്

ഹമാസിന്‍റെ പ്രതികരണം ലഭ്യമായില്ലെന്നും അതേ സമയം ഖത്തറിൽ നിന്നുള്ള സുപ്രധാന വാർത്ത ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു

Update: 2024-02-01 01:00 GMT

ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവിവ്: ഇസ്രായേൽ സുരക്ഷക്ക് ഭീഷണിയാകാതെ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കുന്ന കരാറിന് അനുമതി നൽകുമെന്ന് നെതന്യാഹു ബന്ദികളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമറിപ്പോർട്ട്. ഹമാസിന്‍റെ പ്രതികരണം ലഭ്യമായില്ലെന്നും അതേ സമയം ഖത്തറിൽ നിന്നുള്ള സുപ്രധാന വാർത്ത ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര ഫലസ്തീൻ രാഷട്ര രൂപവത്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സഖ്യരാജ്യങ്ങളുമായി ചർച്ച ചെയ്യുമെന്നും ഗസ്സയിൽ ബഫർ സോൺ അനുവദിക്കില്ലെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ്അറിയിച്ചു . ചെങ്കടലിൽ ഹൂതികൾ ഉയർത്തിയ ഭീഷണിയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഡീസൽ വിലയിൽ വർധനവുമുണ്ടായി.

Advertising
Advertising

ആഭ്യന്തര സമ്മർദം മുറുകിയതോടെ ബന്ദിമോചന ചർച്ചകൾക്ക് മുൻകൈയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. യുദ്ധം നിർത്തില്ലെന്നും ഫലസ്തീൻ തടവുകാരെ കൂടുതലായി വിട്ടയക്കില്ലെന്നുമുള്ള നിലപാട് നെതന്യാഹു തിരുത്തി. ഇന്നലെ ബന്ദികളുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാറിൽ താൻ ഒപ്പുവെക്കുമെന്ന് നെതന്യാഹു അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഘട്ടം ഘട്ടമായി എല്ലാ ബന്ധികളെയും തിരിച്ചെത്തിക്കും എന്നാണ് നെതന്യാഹു ബന്ധുക്കളെ അറിയിച്ചത്. ഹമാസിന്‍റെ തീരുമാനം എന്തെന്ന് വ്യക്തമല്ലെന്നും അതേ സമയം ഖത്തറിൽ നിന്ന് അനുകൂല പ്രതികരണം ഉടൻ ലഭിക്കുമെന്നും ഇസ്രായേൽ ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ശനിയാഴ്ച എത്താനിരിക്കെ, ബന്ദിമോചന ചർച്ചയിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകും എന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്. ദീർഘകാല വെടിനിർത്തൽ കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. യു.എസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇസ്രായേൽ സ്ട്രാറ്റജിക് വകുപ്പു മന്ത്രിയുമായി വാഷിങ്ടണിൽ ചർച്ച നടത്തി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിന് പല മാർഗങ്ങൾ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചില നിർദേങ്ങൾ ഇസ്രായേൽ ഉൾപ്പെടെ സഖ്യരാജ്യങ്ങൾക്കു മുമ്പാകെ സമർപ്പിക്കുമെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ഗസ്സയിൽ ബഫർ സോണിന് രൂപം നൽകാനുള്ള ഇസ്രായേൽ നീക്കം അംഗീകരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഗസ്സയിൽ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൊടുംക്രൂരതകൾ തുടരുകയാണ്. കണ്ണുകൾ തുണി ഉപയോഗിച്ച് മൂടിക്കെട്ടി, കൈകൾ പിറകിലേക്ക് ബന്ധിച്ച 30 മൃതദേഹങ്ങൾ ഗസ്സയിലെ സ്കൂൾ മുറ്റത്തെ മാലിന്യകൂമ്പാരത്തിൽ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തി. ആശുപത്രികൾക്കു നേരെയുള്ള ആക്രമണവും തുടരുകയാണ്.

ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 26,900 ആയി ഉയർന്നു. 65,949 പേർക്കാണ് പരിക്ക്. ജോർദാനിൽ സൈനികർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഉചിതസമയത്ത് തിരിച്ചടി ഉണ്ടാകുമെന്നാവർത്തിച്ച് അമേരിക്ക. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ക്രിമിനൽ രാഷ്ട്രീയ ജീവിതം അവസാനത്തോട് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലഹിയാൻ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News