രസഗുള തീർന്നതിനെ ചൊല്ലി തർക്കം; ബിഹാറിൽ വിവാഹം ഉപേക്ഷിച്ചു
ബിഹാറിലെ ബോധ് ഗയയിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹാമാണ് സംഘർഷത്തിൽ അവസാനിച്ചത്

AI Generated Image
പട്ന: ബിഹാറിലെ ബോധ് ഗയയിലെ ഒരു ഹോട്ടലിൽ ആഘോഷപൂർവ്വമായ ഒരു വിവാഹം സംഘർഷത്തിലാണ് അവസാനിച്ചത്. മധുരപലഹാരങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് വിവാഹ ചടങ്ങിനെ അലങ്കോലമാക്കിയത്. രസഗുള വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെ ബന്ധുക്കളും വരന്റെ കുടുംബവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൂർണ സംഘർഷത്തിലേക്ക് നീങ്ങുകയും ഇത് പൊലീസ് ഇടപെടലിന് കാരണമാവുകയും ചെയ്തു. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
A chaotic scene unfolded in a wedding in #Bihar's #BodhGaya after the bride and the groom's families exchanged blows over a shortage of rasgulla.
— Hate Detector 🔍 (@HateDetectors) December 4, 2025
The incident was caught on CCTV installed inside the hotel where the wedding was taking place, and the video surfaced online.… pic.twitter.com/As6vU9WXSZ
മധുരപലഹാര കൗണ്ടറിലെ രസഗുളകൾ തീർന്നതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വധിവിന്റെ കുടുംബം നേരാതെ തന്നെ വിവാഹ വേദിയിൽ എത്തിയിരുന്നു. തുടർന്ന് വരാനും സംഘവും വിവാഹം നടക്കുന്ന വേദിയിലേക്ക് എത്തിയെങ്കിലും തർക്കം കാരണം വിവാഹ ചടങ്ങുകൾ പോലും നടത്താനായില്ല. പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിക്കുകയും ഒടുവിൽ വിവാഹം നടത്താതെ ഇരു വിഭാഗവും പിരിഞ്ഞുപോയി.
സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ തുടക്കത്തിൽ ഭക്ഷണശാലകൾക്ക് ചുറ്റും അതിഥികൾ ഒത്തുകൂടുന്നത് കാണാം. നിമിഷങ്ങൾക്കുശേഷം ആളുകൾ കസേരകളും പ്ലേറ്റുകളും കൈയെത്താവുന്ന എന്തും പിടിച്ചെടുത്ത് പരസ്പരം ആക്രമിക്കാൻ ആരംഭിച്ചു. ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. രസഗുളകളുടെ അഭാവമാണ് വഴക്കിന് കാരണമെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് ബുധനാഴ്ച സ്ഥിരീകരിച്ചു. വഴക്കിനുശേഷം വധുവിന്റെ കുടുംബം തങ്ങൾക്കെതിരെ വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്തതായും അദ്ദേഹം ആരോപിച്ചു.
Adjust Story Font
16

