ഭാര്യക്ക് സീറ്റ് നിഷേധിച്ചു; അസമിൽ കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു
മുൻ കേന്ദ്രമന്ത്രികൂടിയായ റാണി നാറയ്ക്ക് ലഖിംപുർ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായാണ് തീരുമാനം

ഭരത് ചന്ദ്ര നാര
ലഖിംപുർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാര്യക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു. അസം എംഎൽഎ ഭരത് ചന്ദ്ര നാരയാണ് കോൺഗ്രസ് വിട്ടത്. അസമിലെ ലഖിംപൂർ ജില്ലയിലെ നൗബോച്ച എംഎൽഎയായ ഭരത് ചന്ദ്ര നാര തിങ്കളാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
ലഖിംപൂർ ലോക്സഭാ സീറ്റിൽ ഉദയ് ശങ്കര് ഹസാരികയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രാജി. മുൻ കേന്ദ്രമന്ത്രി കൂടിയായ ഭാര്യ റാണി നാരയെ സീറ്റിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് നാര പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെക്ക് നാര രാജിക്കത്ത് നൽകി.
'ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഞാൻ ഉടൻ രാജിവെക്കുന്നു,'എന്ന ഒറ്റവരി രാജിക്കത്താണ് നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഞായറാഴ്ച, അസം കോൺഗ്രസിന്റെ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നാര രാജിവെച്ചിരുന്നു. ലഖിംപൂർ മണ്ഡലത്തിൽ നിന്ന് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര മൂന്ന് തവണ എംപിയായായിട്ടുണ്ട്.
Assam MLA Bharat Chandra Narah quits Congress after party refuses ticket to wife
Adjust Story Font
16

