Quantcast

ബിജെപി രാജ്യത്തെ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ്: ഉദ്ധവ് താക്കറെ

“ഞങ്ങൾ ക്ഷമയുള്ളവരായതിനാൽ ഞങ്ങൾ ഭീരുക്കളാണെന്ന് അർത്ഥമാക്കുന്നില്ല,”

MediaOne Logo

Web Desk

  • Published:

    7 Feb 2025 8:18 AM IST

Uddhav Thackeray
X

മുംബൈ: ബിജെപി രാജ്യത്തെയും മഹാരാഷ്ട്രയിലെയും സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊന്നുകൊണ്ടിരിക്കുകയാണെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. പാർട്ടിയുടെ റെയിൽവേ യൂണിയനായ റെയിൽവേ കംഗർ സേനയുടെ ഒരു പരിപാടിയിൽ സംസാരിക്കവേ, താൻ കാവി പതാകയോ (ഭഗവ) അതിൻ്റെ ആദർശങ്ങളോ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ ക്ഷമയുള്ളവരായതിനാൽ ഞങ്ങൾ ഭീരുക്കളാണെന്ന് അർത്ഥമാക്കുന്നില്ല,” താക്കറെ പറഞ്ഞു. നേരത്തെ റെയിൽവെയ്‌ക്ക് പ്രത്യേക ബജറ്റ് ഉണ്ടായിരുന്നു, റെയിൽവെ പോർട്ട്‌ഫോളിയോയ്ക്ക് കുറച്ച് പ്രാധാന്യമുണ്ടായിരുന്നു എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ സ്ഥാപനങ്ങളെയും കഴുത്തുഞെരിച്ച് കൊല്ലുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ റെയിൽവെ ബജറ്റ് പ്രധാന ബജറ്റിൽ ലയിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി), ബെസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് താക്കറെ കൂട്ടിച്ചേര്‍ത്തു. എംഎസ്ആർടിസി നഷ്ടം നേരിടുകയാണെന്നും ബെസ്റ്റ് പരിപാലിക്കാൻ ആരുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെ (ബിഎംസി) ഒന്നുമല്ലാതാക്കി മാറ്റി. ബിഎംസിയുടെ സ്ഥിരനിക്ഷേപം 92,000 കോടി രൂപയായിരുന്നു. മുൻ ഏകനാഥ് ഷിൻഡെ സർക്കാരിൻ്റെയും ഇപ്പോഴത്തെ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെയും കാലത്ത് ഇത് 80,000 കോടി രൂപയായി കുറഞ്ഞു. അതേസമയം, ബിഎംസിയുടെ കുടിശ്ശിക 2.5 ലക്ഷം കോടി രൂപയായി ഉയർന്നതായി താക്കറെ ചൂണ്ടിക്കാട്ടി. ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ റെയിൽവേ എപ്പോഴാണ് ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story