Quantcast

'അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി'; മണിപ്പൂരിലെ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ ന്യായീകരിച്ച് സിബിഐ

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-06-11 06:05:22.0

Published:

9 Jun 2025 10:10 AM IST

അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി; മണിപ്പൂരിലെ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ ന്യായീകരിച്ച് സിബിഐ
X

ഇംഫാൽ: മണിപ്പൂരിൽ മെയ്തയ് സംഘടനയായ ആരംഭായ് തെങ്കോല്‍ നേതാവ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിനെ ന്യായീകരിച്ച് സിബിഐ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് സിബിഐ വാദം. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം തുടരുകയാണ്.

സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിലാണുള്ളത്. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. അഞ്ച് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.

വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശമുണ്ട്. മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് മണിപ്പൂരിൽ സംഘർഷം തുടങ്ങിയത്. അതിനിടെ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാർ റോഡുകൾക്ക് നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിച്ചു. വിമാനത്താവളത്തിന്റെ കവാടം പ്രതിഷേധക്കാർ ഘരാവോ ചെയ്തു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

2023 മെയ് മുതൽ മണിപ്പൂരിൽ മെയ്‌തെയ്-കുകി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം നടക്കുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. സംഘർഷത്തിൽ ഇതുവരെ 260ൽ കൂടുതൽ ആളുകൾ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story