Quantcast

അസം ദേശീയോദ്യാനത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കൽ; ബിജെപിയെ വിമർശിച്ച് കോൺഗ്രസ്

സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിലും ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതുന്നതിലും ബി.ജെ.പി തിരക്കുകൂട്ടുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    2 Sep 2021 1:33 PM GMT

അസം ദേശീയോദ്യാനത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കൽ; ബിജെപിയെ വിമർശിച്ച് കോൺഗ്രസ്
X

അസമിലെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര് ഒറാങ് ദേശീയോദ്യാനമെന്ന് പുനർനാമകരണം ചെയ്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോൺഗ്രസ് ഉന്നയിച്ചത്.

'ചരിത്രം മായ്ച്ചുകളയാനും തിരുത്തിയെഴുതാനും ബി.ജെ.പി ഇന്ന് കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നു. എന്നാൽ ഐ.ടി വിപ്ലവത്തിലൂടെ രാജീവ് ഗാന്ധിയാണ് ഇവ കൊണ്ടുവന്നതെന്ന് ഓർക്കണം' -കോൺഗ്രസ് നേതാവ് ഭൂപൻ കുമാർ ബോറ പറഞ്ഞു.

സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിലും ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതുന്നതിലും ബി.ജെ.പി തിരക്കുകൂട്ടുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ദേശീയോധ്യാനത്തിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തിൽ നിന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാനാണ് തീരുമാനം. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ് ദേശീയോദ്യാനമെന്നാക്കാൻ അസം സർക്കാർ പ്രമേയം പാസാക്കുകയായിരുന്നു.

ഒറാങ് ദേശീയോധ്യാനമെന്നും രാജീവ് ഗാന്ധി ദേശീയോധ്യാനമെന്നും ഇത് അറിയപ്പെട്ടിരുന്നു. എന്നാൽ, രാജീവ് ഗാന്ധി ദേശീയോധ്യാനമെന്ന് സർക്കാർ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story