എത്യോപ്യൻ അഗ്നിപർവ്വത ചാരം ഇന്ത്യയിലേക്ക്; നിരവധി വിമാനങ്ങൾ റദ്ദാക്കി
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചാരപ്പാളികൾ ഗുജറാത്തിൽ പ്രവേശിച്ച് രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ ഉണ്ടായ സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ട കട്ടിയുള്ള ചാരമേഘം തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ ഇന്ത്യയെ ബാധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചാരപ്പാളികൾ ഗുജറാത്തിൽ പ്രവേശിച്ച് രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചാരം ഈ മേഖലയിലേക്ക് നീങ്ങുന്നതിനാൽ ഇന്ത്യൻ വ്യോമാതിർത്തിയിലും പരിസരത്തുമുള്ള വിമാന പ്രവർത്തനങ്ങളെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകളിൽ വിമാന മാർഗങ്ങളിൽ കൂടുതൽ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിപർവ്വത ചാര, സൾഫർ ഡൈ ഓക്സൈഡ്, ചെറിയ പാറക്കഷണങ്ങൾ എന്നിവ അടങ്ങിയ ഈ പുകപടലങ്ങൾ ഉപരിതലത്തിൽ നിന്ന് ഏകദേശം 10-15 കിലോമീറ്റർ ഉയരത്തിലാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വിവരിച്ചു. ഇത് പ്രധാനമായും വിമാനങ്ങളെ ബാധിക്കും.
ചെങ്കടലിനു കുറുകെയുള്ള ചാരം മിഡിൽ ഈസ്റ്റിലേക്കും മധ്യേഷ്യയിലേക്കും നീങ്ങിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയിരുന്നു. ഈ പ്രശ്നം കാരണം ഇൻഡിഗോ ആറ് വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായി. വരും മണിക്കൂറുകളിൽ വടക്കേ ഇന്ത്യൻ മേഖലയിൽ ഇതിന്റെ ആഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
Adjust Story Font
16

