രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി
കൂടുതൽ പിഎൻജി കണക്ഷനുകൾ നൽകാനാണ് കേന്ദ്രത്തിൽ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് മുൻഗണന നൽകിയെങ്കിലും വിവിധ സർവകലാശാല കാന്റീനുകളിൽ സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി. വിതരണം വേഗത്തിൽ ആക്കിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് ആശങ്ക അറിയിച്ച് പോണ്ടിച്ചേരി ഡൽഹി സർവകലാശാല അധികൃതർ.
മെട്രോ സിറ്റികളിൽ പ്രവർത്തനരഹിതമായ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ സ്വകാര്യ കമ്പനികൾ പെട്രോൾ ഡീസൽ എന്നിവയ്ക്ക് വില കൂട്ടിയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.
എൽപിജി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പിഎൻജി കണക്ഷനുകൾ നൽകാനാണ് കേന്ദ്രത്തിൽ തീരുമാനം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽ മൂന്നര ലക്ഷം പുതിയ കണക്ഷനുകൾ നൽകി എന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി കൂടുതൽ പരിശോധന നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.18 കപ്പലുകളാണ് ഇറാൻ അനുമതി തേടി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്.
Adjust Story Font
16

