'ഉടൻ വിവാഹം കഴിക്കൂ, ഞങ്ങൾ കാത്തിരിക്കുകയാണ്'; രാഹുൽ ഗാന്ധിയോട് ഡൽഹിയിലെ ബേക്കറിയുടമ
രാഹുലിനെ 'മോസ്റ്റ് എലിജിബിൾ ബാച്ച്ലര്‍' എന്നാണ് സുശാന്ത് വിശേഷിപ്പിച്ചത്

സുശാന്ത് ജെയിൻ-രാഹുൽ ഗാന്ധി Photo| NDTV
ഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഓൾഡ് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഘണ്ടേവാല മധുരപലഹാരക്കട സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാഹുൽ എത്രയും വേഗം വിവാഹം കഴിക്കണമെന്നും വിവാഹ ഓര്‍ഡറിനായി കാത്തിരിക്കുകയാണെന്നും ഉടമ സുശാന്ത് ജെയിൻ കോൺഗ്രസ് എംപിയോട് പറഞ്ഞു.
രാഹുലിനെ 'മോസ്റ്റ് എലിജിബിൾ ബാച്ച്ലര്‍' എന്നാണ് സുശാന്ത് വിശേഷിപ്പിച്ചത്. "അദ്ദേഹം (രാഹുൽ ഗാന്ധി)തന്‍റെ വീട്ടിലുള്ളവര്‍ക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മധുരപലഹാരങ്ങൾ വാങ്ങാൻ ആഗ്രഹിച്ചു. ഞാൻ പറഞ്ഞു, "സർ, നിങ്ങൾക്ക് ഏറ്റവും ഹൃദ്യമായ സ്വാഗതം -- ഇത് നിങ്ങളുടെ സ്വന്തം കടയാണ്" ജെയിൻ കൂട്ടിച്ചേര്‍ത്തു. മധുരപലഹാരങ്ങൾ സ്വയം ഉണ്ടാക്കിക്കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''രാഹുലിന്‍റെ പിതാവ് രാജീവ് ജിക്ക് ഇമര്‍തി ശരിക്കും ഇഷ്ടമായിരുന്നു. അത് പരീക്ഷിച്ചു നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇമര്‍തി ഉണ്ടാക്കി. അദ്ദേഹത്തിന് കടല ലഡു ഇഷ്ടമാണ്. അങ്ങനെ കടല ലഡുവും ഉണ്ടാക്കി'' സുശാന്ത് എഎൻഐയോട് പറഞ്ഞത്.
पुरानी दिल्ली की मशहूर और ऐतिहासिक घंटेवाला मिठाइयों की दुकान पर इमरती और बेसन के लड्डू बनाने में हाथ आज़माया।
— Rahul Gandhi (@RahulGandhi) October 20, 2025
सदियों पुरानी इस प्रतिष्ठित दुकान की मिठास आज भी वही है - ख़ालिस, पारंपरिक और दिल को छू लेने वाली।
दीपावली की असली मिठास सिर्फ़ थाली में नहीं, बल्कि रिश्तों और समाज… pic.twitter.com/bVWwa2aetJ
"രാഹുൽ ജി, ദയവായി ഉടൻ വിവാഹം കഴിക്കൂ ..നിങ്ങളുടെ വിവാഹ മധുരപലഹാരങ്ങൾക്കുള്ള ഓർഡർ ഞങ്ങൾക്ക് ലഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്," ജെയിൻ രാഹുലിനോട് പറഞ്ഞു. ദീപാവലി ദിവസം രാവിലെയാണ് രാഹുൽ ഗാന്ധി ഘണ്ടേവാല സ്വീറ്റ് ഷോപ്പ് സന്ദര്‍ശിച്ചത്. ഏപ്രൺ ധരിച്ച് മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന രാഹുലിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ദീപാവലിയുടെ യഥാർഥ മധുരം പാത്രങ്ങളിലല്ല, ബന്ധങ്ങളിലും സമൂഹത്തിലുമാണ് ഉള്ളതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റു ചെയ്‌ത വീഡിയോയിൽ പറഞ്ഞു. "ഓൾഡ് ഡൽഹിയിലെ പ്രശസ്‌തവും ചരിത്ര പ്രാധാന്യമുള്ളതുമായ ഘണ്ടേവാല മധുരപലഹാരക്കടയിൽ ഇമാർട്ടിയും ബസാൻ ലഡ്ഡുവും ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഐക്കോണിക് കടയുടെ മധുരം അതേപടി തുടരുന്നു. ശുദ്ധവും, പരമ്പരാഗതവും, ഹൃദയസ്‌പർശിയും"- രാഹുൽ ഗാന്ധി കുറിച്ചു.
1790ൽ പഴയ ഡൽഹിയിൽ സ്ഥാപിതമായ ഈ കടയ്ക്ക് സമ്പന്നമായ ചരിത്രമുണ്ട്. കൂടാതെ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ നിരവധി തലമുറകളെ സേവിച്ച കടകളിൽ ഒന്നായി ഇത് വിശ്വസിക്കപ്പെടുന്നു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിലും മറ്റ് ആഘോഷങ്ങളിലും ഈ കടയിൽ നിന്നാണ് മധുരപലഹാരങ്ങൾ അയച്ചിരുന്നതെന്നാണ് കടയുടമ പറയുന്നു.
Adjust Story Font
16

