മണിപ്പൂരില്‍ കനത്തമഴ: പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി
സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്

ഇംഫാല്‍: മണിപ്പൂരില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി.കനത്ത മഴയെ തുടർന്ന് മിസോറമിലെ ഐസോളിൽ നിന്നുള്ള ഹെലികോപ്റ്റർ യാത്രയാണ് റദ്ദാക്കിയത്.പ്രധാനമന്ത്രിയെത്തുന്ന മണിപ്പൂരിലെചുരാചന്ദ്പൂരിൽ കനത്ത മഴ തുടരുകയാണ്. ഐസോളിൽ നിന്ന് മോദി വിമാനമാർഗമാണ് ഇംഫാലിലെത്തിയത്.ഇംഫാൽ വിമാനത്താവളത്തില ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും മോദിയെ സ്വീകരിച്ചു. ഇംഫാലിൽ നിന്ന് റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിലേക്ക് മോദി പോകുന്നത്.
സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്തെയ് വി
ഭാഗങ്ങളെ സന്ദർശിക്കും.നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംഘർഷ സമയത്ത് പ്രതിപക്ഷമുൾപ്പടെ പലതവണ പ്രധാനമന്ത്രിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇപ്പോൾ മിസോറാമിലെ പുതിയ റെയിൽ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപ്പൂർ സന്ദർശിക്കുന്നത്. പദ്ധതികളിൽ, ഇംഫാലിലെ മന്ത്രിപുഖ്രിയിൽ 101 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മണിപ്പൂർ പൊലീസ് ആസ്ഥാനവും 538 കോടി രൂപ ചെലവിൽ നിർമ്മിച്ച സിവിൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ് വിമര്‍ശിച്ചു.പരിക്കേറ്റ ഒരു ജനതയോടുള്ള കടുത്ത അപമാനമാണിത്.മണിപ്പൂരിൽ നടത്തുന്ന റോഡ്‌ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേട്ട് രക്ഷപ്പെടാനുള്ള ഭീരുത്വമാണ്. നിങ്ങളുടെ ഇരട്ട എഞ്ചിൻ മണിപ്പൂരിലെ നിഷ്കളങ്ക ജീവിതങ്ങളെ തകർത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
സംഘർഷം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചൊഴിയുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Adjust Story Font
16

