Quantcast

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ചു; അരുംകൊല പുറത്തുവന്നത് അയല്‍വാസിയുടെ ഇടപെടലിലൂടെ

'എന്തോ ആവശ്യത്തിനായി പുറത്തുപോവുകയാണെന്ന് മനോജ് പറഞ്ഞു. പിന്നാലെ പൊലീസിനെ അറിയിച്ചു'

MediaOne Logo

Web Desk

  • Published:

    8 Jun 2023 9:37 AM GMT

How Neighbour Discovered Gruesome Mumbai Murder
X

മുംബൈ: മുംബൈയിലെ ഫ്ലാറ്റില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കുക്കറില്‍ വേവിച്ച സംഭവം പുറംലോകമറിഞ്ഞത് അയല്‍വാസിയുടെ ഇടപെടലിലൂടെ. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

മീരാ റോഡിലെ ഫ്ലാറ്റില്‍ 32കാരിയായ സരസ്വതി വൈദ്യയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ 56കാരൻ മനോജ് സാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മൂന്ന് വർഷമായി ഒന്നിച്ച് താമസിക്കുകയായിരുന്നു.

മനോജിന്‍റെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ എന്താണെന്ന് അന്വേഷിക്കാന്‍ താന്‍ ഫ്ലാറ്റിലേക്ക് ചെന്നെന്ന് അയല്‍വാസി സോമേഷ് ശ്രീവാസ്തവ പറഞ്ഞു. വാതിലില്‍ മുട്ടിയപ്പോള്‍ ആദ്യം ആരും വാതില്‍ തുറന്നില്ല. പിന്നാലെ സ്പ്രേ അടിക്കുന്ന ശബ്ദം കേട്ടു. വൈകാതെ മനോജ് സാനെ പുറത്തുവന്നെന്ന് സോമേഷ് ശ്രീവാസ്തവ പറഞ്ഞു.

"എന്തോ ജോലിക്കായി പുറത്തു പോകുകയാണെന്ന് മനോജ് സാനെ എന്നോടു പറഞ്ഞു. തുടർന്ന് ഞാൻ കെട്ടിടത്തിന്‍റെ അധികൃതരോട് വിവരം പറഞ്ഞു. വൈകാതെ പൊലീസിനെയും അറിയിച്ചു. പൊലീസെത്തി ഫ്ലാറ്റ് തുറന്നപ്പോള്‍ ഒരു ഇലക്‌ട്രിക് കട്ടറടക്കം രണ്ട് കട്ടറുകൾ കണ്ടെത്തി. അടുക്കളയില്‍ മൂന്ന് ബക്കറ്റുകളുണ്ടായിരുന്നു. അതില്‍ നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി"- സോമേഷ് ശ്രീവാസ്തവ പറഞ്ഞു.

കട്ടറുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ചില ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടില്ല. അവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചിട്ടുണ്ടാവാമെന്ന് പൊലീസ് സംശയിക്കുന്നു.

"കഷ്ണങ്ങളാക്കിയ സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ലിവ്-ഇൻ റിലേഷനിലായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്"- മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ പറഞ്ഞു. സരസ്വതിയും മനോജും മറ്റ് താമസക്കാരുമായി ഇടപഴകിയിരുന്നില്ലെന്ന് മറ്റൊരു അയല്‍വാസി പറഞ്ഞു.

Summary- A man in Mumbai brutally murdered his live-in partner and chopped up her body into pieces to dispose them off. The man was caught after a neighbour noticed a foul smell wafting from the couple's flat and alerted the authorities

TAGS :

Next Story