'ഞാൻ പങ്കെടുക്കില്ല': മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല; ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
വകുപ്പുതല അന്വേഷണവും ആരംഭിക്കും

- Updated:
2026-02-28 10:02:32.0

Pankaja Munde
മുംബൈ: മഹാരാഷ്ട്രയിൽ പരിസ്ഥിതി വകുപ്പ് മന്ത്രി വിളിച്ച നിർണായക യോഗങ്ങളിൽ പങ്കെടുക്കാത്തതിന് ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ഡയറക്ടറാർക്കും സസ്‌പെൻഷൻ.
ഫെബ്രുവരി 26-ന് നടന്ന നിയമസഭാ സമ്മേളനത്തിൽ, ചന്ദ്രപൂർ ജില്ലയിലെ മലിനീകരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകാൻ സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എംപിസിബി) മെമ്പർ സെക്രട്ടറി കൂടിയായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം ദേവേന്ദർ സിംഗ്, എംപിസിബി ജോയിന്റ് ഡയറക്ടർ സതീഷ് പദ്വൽ എന്നിവർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വിളിച്ച യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ വിശദമായ ഒരു വിശദീകരണം നൽകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.
ഉദ്യോഗസ്ഥൻ മീറ്റിംഗിൽ നിന്ന് വിട്ടുനിൽക്കുകയും പങ്കെടുക്കില്ലെന്ന് സന്ദേശം അയച്ചതായും മുണ്ടെ സഭയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാൻ സ്പീക്കർ സർക്കാരിനോട് നിർദേശിച്ചു. 24 മണിക്കൂറിനുള്ളിൽ, 1969 ലെ അഖിലേന്ത്യാ സർവീസസ് ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. എംപിസിബി ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിക്കും.
സംഭവത്തെകുറിച്ചുള്ള ബിജെപി പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോട് തങ്ങൾ ഉത്തരവാദിത്തമുള്ളവരാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്ന് ബിജെപി നേതാവ് സുധീർ മുൻഗന്തിവാ പറഞ്ഞു.
Adjust Story Font
16
