യാത്രക്കാർക്ക് സന്തോഷവാർത്ത! വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ എമര്‍ജൻസി ക്വാട്ട വരുന്നു
തുടക്കത്തിൽ സ്ത്രീകൾ, മുതിര്‍ന്ന പൗരൻമാര്‍, ഭിന്നശേഷിക്കാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്

ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിൽ എമര്‍ജൻസി ക്വാട്ട(വിഐപി ക്വാട്ട) ഏര്‍പ്പെടുത്താൻ ഇന്ത്യൻ റെയിൽവെ തീരുമാനിച്ചു. ഫെബ്രുവരി 9ന് എല്ലാ സോണൽ റെയിൽവേകൾക്കും അയച്ച കത്തിൽ, ജനുവരി 15 ന് പുറപ്പെടുവിച്ച മുൻ വിജ്ഞാപനം പുനഃപരിശോധിച്ച ശേഷം, വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത്-II ട്രെയിനുകളിൽ ഇനി മുതൽ അടിയന്തര ക്വാട്ട ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
തുടക്കത്തിൽ സ്ത്രീകൾ, മുതിര്‍ന്ന പൗരൻമാര്‍, ഭിന്നശേഷിക്കാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. അടിയന്തര ക്വാട്ട പ്രകാരം, ഏഴോ അതിലധികമോ സ്ലീപ്പർ കോച്ചുകളുമായി സർവീസ് നടത്തുന്ന അമൃത് ഭാരത് ട്രെയിനുകളിൽ എമര്‍ജൻസി ക്വാട്ടയിൽ 24 സീറ്റുകൾ ഉണ്ടായിരിക്കും. ഏഴ് സ്ലീപ്പർ കോച്ചുകളുമായി ധൻബാദ് വഴി ഓടുന്ന ഹൗറ-ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസിലെ യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എമര്‍ജൻസി ക്വാട്ടയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ
- വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ട ആഴ്ച ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെടും
- വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ, കോച്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അടിയന്തര ക്വാട്ട ക്രമീകരിച്ചിരിക്കുന്നത്.
- ഈ ക്വാട്ടയിലുള്ള സീറ്റുകളുടെ എണ്ണം സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.
- ഫസ്റ്റ് എസി: സാധാരണ ദിവസങ്ങളിൽ 4 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 6 സീറ്റുകൾ
- സെക്കൻഡ് എസി: സാധാരണ ദിവസങ്ങളിൽ 20 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 30 സീറ്റുകൾ.
- തേർഡ് എസി: സാധാരണ ദിവസങ്ങളിൽ 24 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 42 സീറ്റുകൾ
- ഈ ക്വാട്ടകൾ മുൻകൂർ റിസർവേഷൻ കാലയളവിൽ അല്ലെങ്കിൽ ബുക്കിങ് അവസാനിക്കുന്നതിന് മുമ്പ്, ഏതാണ് ആദ്യം വരുന്നത് എന്ന തിയതിയിൽ റിസർവ് ചെയ്യാവുന്നതാണ്.
അടിയന്തര ക്വാട്ട പുനഃപരിശോധിക്കാൻ സോണൽ റെയിൽവേകൾക്കും അനുവാദമുണ്ടാകും. മറ്റ് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെന്നപോലെ, ഡിമാൻഡ് പാറ്റേണുകളും സീറ്റ് ലഭ്യതയും അടിസ്ഥാനമാക്കി സോണൽ റെയിൽവേകൾക്ക് ഈ ട്രെയിനുകളിലെ നിശ്ചിത അടിയന്തര ക്വാട്ട ഇടയ്ക്കിടെ പുനഃപരിശോധിക്കാമെന്നും അതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ സർവീസ് നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനിൽ16 കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കി.മീ വേഗതയാണ് മറ്റൊരു സവിശേഷത. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. . 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3AC ടിക്കറ്റിന് 960 രൂപ മുതൽ 3,500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രകൾക്ക് ഫസ്റ്റ് ക്ലാസ് എസിക്ക് 13,300 വരെയാണ് നിരക്ക്.
Adjust Story Font
16

