Quantcast

പാരഡി വീഡിയോയില്‍ അമളി പിണഞ്ഞ് കങ്കണ, ഖത്തര്‍ എയര്‍വേയ്സ് മേധാവിക്ക് ചീത്ത വിളി

കങ്കണക്ക് പറ്റിയ അമളി സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്

MediaOne Logo

ijas

  • Updated:

    2022-06-21 09:36:47.0

Published:

8 Jun 2022 10:35 AM GMT

പാരഡി വീഡിയോയില്‍ അമളി പിണഞ്ഞ് കങ്കണ, ഖത്തര്‍ എയര്‍വേയ്സ് മേധാവിക്ക് ചീത്ത വിളി
X

ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബകറിന്‍റെ ദൃശ്യങ്ങളോടെ പുറത്തിറങ്ങിയ പാരഡി വീഡിയോയില്‍ അമളി പിണഞ്ഞ് കങ്കണ.ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബറിന്‍റെ പാരഡി വീഡിയോ യഥാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ചാണ് നടി രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നത്. കങ്കണക്ക് പറ്റിയ അമളി സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ നുപൂര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്ന ഖത്തറിനെതിരെ വാശുദേവ് എന്ന ട്വിറ്റര്‍ ഉപയോക്താവ് ബഹിഷ്കരണാഹ്വാനവുമായി രംഗത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ചാണ് അല്‍ ജസീറയില്‍ സംപ്രേഷണം ചെയ്ത ഖത്തര്‍ സി.ഇ.ഒയുടെ അഭിമുഖം പാരഡി ശബ്ദത്തോടെ ട്വിറ്ററില്‍ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചത്. ഇന്ത്യക്കാർ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കുമെന്ന പ്രസ്താവനയിൽ ഖത്തർ എയർവേയ്‌സ് മേധാവിയുമായി അൽ ജസീറ ജേണലിസ്റ്റ് നടത്തിയ അഭിമുഖം എന്ന നിലക്കാണ് പാരഡി വിഡിയോ ഡബ് ചെയ്തത്. ഇത് വലിയ രീതിയില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ രംഗത്തുവന്നത്.

ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒയെ രൂക്ഷമായി ചീത്ത വിളിച്ച കങ്കണ പാവപ്പെട്ട ഒരു മനുഷ്യനെ പരിഹസിക്കാന്‍ ഈ വിഡ്ഢിക്ക് ഒരു മടിയുമില്ലെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ആരോപിച്ചു.നിങ്ങളെപ്പോലുള്ള ഒരു പണക്കാരനെ സംബന്ധിച്ചിടത്തോളം വാശുദേവ് ദരിദ്രനും നിസ്സാരനുമായിരിക്കാം. പക്ഷേ അവന്‍റെ സങ്കടവും വേദനയും നിരാശയും ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാന്‍ അവന് അവകാശമുണ്ട്. ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരായ ഒരു ലോകമുണ്ടെന്ന് ഓര്‍ക്കുക", കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അതെ സമയം താരത്തിന്‍റെ അപക്വമായ നടപടിയെ നെറ്റിസണ്‍സ് പരിഹസിച്ചു. വീഡിയോയുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ വികാരവിക്ഷോഭപ്പെട്ടത് എന്തിനാണെന്നും നെറ്റിസണ്‍സ് ചോദിച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ കങ്കണ തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പിന്‍വലിച്ചിട്ടുണ്ട്.

Kangana Ranaut Falls For Spoof Video, Calls Qatar Airways Chief "Idiot Of A Man"

TAGS :

Next Story