Quantcast

'പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കണം': എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മമത ബാനർജി

തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യ ചട്ടക്കൂടിന്റെയും സമഗ്രത സംരക്ഷിക്കുന്നതിന് ഇടപെടൽ അനിവാര്യമാണെന്നും മമത

MediaOne Logo

Web Desk

  • Updated:

    2025-11-21 02:30:46.0

Published:

21 Nov 2025 7:58 AM IST

പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കണം: എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മമത ബാനർജി
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിക്ക് നിയോഗിച്ച ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി മുഖ്യമന്ത്രി മമത ബാനർജി.

സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കണമെന്നും കത്തിൽ മമത ആവശ്യപ്പെട്ടു.

കടുത്ത സമ്മർദത്തിലും ശിക്ഷാ നടപടി ഭയന്നും ജോലി ചെയ്യുന്ന നിരവധി ബി‌എൽ‌ഒമാർ തെറ്റായതും പൂർത്തിയാക്കാത്തതുമായ എൻ‌ട്രികൾ സമർപ്പിക്കാൻ നിർബന്ധിതരാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. യഥാർത്ഥ വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതിനും വോട്ടർ പട്ടികയുടെ സമഗ്രത ഇല്ലാതാക്കുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നും മമത ബാനർജി പറഞ്ഞു.

എസ്‌ഐആറുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദം കാരണം ജൽപൈഗുരിയിൽ ബിഎൽഒ ആയിരുന്ന അംഗൻവാടി ജീവനക്കാരി ജീവനൊടുക്കിയ സംഭവവും മമതാ ബാനർജി കത്തിൽ ചൂണ്ടിക്കാട്ടി. എസ്ഐആർ ആരംഭിച്ചതിനുശേഷം ബംഗാളിൽ നിരവധി പേർ മരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യ ചട്ടക്കൂടിന്റെയും സമഗ്രത സംരക്ഷിക്കുന്നതിന് ഇടപെടൽ അനിവാര്യവുമാണ് തെരഞ്ഞെടുപ്പ് കമ്മിഷനയച്ച കത്തിൽ മമതാ ബാനർജി പറഞ്ഞു.

അതേ സമയം, തൃണമൂൽ കോൺഗ്രസിന് വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണ് മമത ബാനർജിയുടെ കത്തിന് പിന്നിലെന്ന് ബിജെപി വിമർശച്ചു

TAGS :

Next Story