Quantcast

വൃത്തിഹീനമായ ടാങ്കിൽ നിന്നും കുപ്പികളിൽ വെള്ളം നിറച്ച് ട്രെയിനിൽ മിനറൽ വാട്ടര്‍ വിൽപന നടത്താനായി ഓടുന്ന കച്ചവടക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ

റെയിൽവേ പ്ലാറ്റ്‌ഫോമിലുള്ള ഒരു കുടിവെള്ള പൈപ്പിന് മുന്നിൽ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണാം

MediaOne Logo

Web Desk

  • Published:

    25 Nov 2025 12:56 PM IST

വൃത്തിഹീനമായ ടാങ്കിൽ നിന്നും കുപ്പികളിൽ വെള്ളം നിറച്ച് ട്രെയിനിൽ മിനറൽ വാട്ടര്‍ വിൽപന നടത്താനായി ഓടുന്ന കച്ചവടക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ
X

ലഖ്നൗ: ട്രെയിനുകളിൽ വിൽപനക്ക് കൊണ്ടുവരുന്ന കുപ്പിവെള്ളം എത്രത്തോളം ശുദ്ധമാണെന്ന ചോദ്യമുയര്‍ത്തുകയാണ് ഉത്തര്‍പ്രദേശിൽ നിന്നും പുറത്തുവന്ന ഈ വീഡിയോ. യുപിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ നിന്നുള്ള വീഡിയോയിൽ ഒരു യുവാവ് വൃത്തിഹീനമായ ടാങ്കിലെ വെള്ളം ബ്രാൻഡഡ് കുപ്പികളിൽ നിറച്ച് വിൽപന നടത്തുന്നതാണ് കാണുന്നത്. ഞെട്ടിക്കുന്ന ഈ സംഭവം റെയിൽവെ യാത്രകളിൽ യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

റെയിൽവേ പ്ലാറ്റ്‌ഫോമിലുള്ള ഒരു കുടിവെള്ള പൈപ്പിന് മുന്നിൽ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. ടാപ്പും പരിസരവുമെല്ലാം ആകെ വൃത്തിഹീനമാണ്. തൊട്ടടുത്തായി മാലിന്യത്തൊട്ടിയുമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ യുവാവ് കുപ്പികളിൽ വെള്ളം നിറയ്ക്കുകയാണ്. കുപ്പി നിറച്ച ശേഷം, അയാൾ കുപ്പി സമാനമായി നിറച്ച മറ്റ് നിരവധി കുപ്പികൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് പായ്ക്കറ്റിനുള്ളിൽ വയ്ക്കുന്നു. തന്‍റെ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാവ് തിടുക്കത്തിൽ കുപ്പികളുടെ മുഴുവൻ കെട്ടും എടുത്ത് തലയിൽ വച്ചുകൊണ്ട് അടുത്തുള്ള ഒരു പാസഞ്ചർ ട്രെയിനിലേക്ക് ഓടുകയാണ്.

യാത്രക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കി ലാഭമുണ്ടാക്കുന്ന ഇത്തരം വിൽപ്പനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു. വീഡിയോ ഓൺലൈനിൽ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. ദീര്‍ഘദൂര യാത്രകളിലും എങ്ങനെ വിശ്വസിച്ച് വെള്ളം കുടിക്കുമെന്ന് ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.

വിൽപനക്കാരെ നിയന്ത്രിക്കാനും സ്റ്റേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ റെയിൽവേ ശ്രമിച്ചിട്ടും വർഷങ്ങളായി റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമോ പുനരുപയോഗിക്കാവുന്നതോ ആയ വെള്ളക്കുപ്പികൾ വിൽക്കുന്ന സംഭവങ്ങൾ തുടര്‍ക്കഥയാവുകയാണ്.

ഏറ്റവും പുതിയ വീഡിയോ സംബന്ധിച്ച് റെയിൽവേ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രധാന സ്റ്റേഷനുകളിലെ ജലവിതരണക്കാരെ ഉടൻ അന്വേഷിക്കണമെന്നും കർശനമായ നിരീക്ഷണം നടത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

TAGS :

Next Story