‘ആദ്യം കൊല്ലും, പിന്നെ പശുക്കടത്തുകാരനാക്കും'; രാജസ്ഥാനിൽ ഗോരക്ഷകർ വെടിവെച്ചു കൊന്ന അമീറിന്റെ കുടുംബം
ഹരിയാന സ്വദേശിയായ അമീർ എന്ന യുവാവാണ് ഗോരക്ഷകർ എന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്

ചിത്തോർഗഢ്: രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഹരിയാന സ്വദേശിയായ അമീർ എന്ന യുവാവാണ് ഗോരക്ഷകർ എന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പശുക്കളെ കടത്തുന്നു എന്നാരോപിച്ച് ഒരു സംഘം ആളുകൾ അമീറിനെ ലക്ഷ്യം വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ ചിത്തോർഗഢിലെ ഗംഗ്രാർ മേഖലയിൽ വെച്ചാണ് സംഭവം നടന്നത്. അമീർ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞുനിർത്തിയ അക്രമിസംഘം ഇയാളെ പുറത്തേക്ക് വലിച്ചിറക്കി മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ സംഭവത്തിൽ ഉൾപ്പെട്ട ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. അമീറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Adjust Story Font
16

