'സംസാരിക്കാൻ അവസരം നൽകിയില്ല': തമിഴ്നാട് നിയമസഭയിൽ നിന്നും വാക്കൗട്ട് നടത്തി എഐഎഡിഎംകെ എംഎൽഎമാർ
ഇന്നത്തെ ശൂന്യവേളയിൽ, സ്പീക്കർ ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല

ചെന്നൈ: ശൂന്യവേളയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് എഐഎഡിഎംകെ എംഎൽഎമാർ തിങ്കളാഴ്ച നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് സഭാനടപടികൾക്ക് ചെറിയൊരു തടസം സൃഷ്ടിച്ചു. പൊതുപ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
"ഇന്നത്തെ ശൂന്യവേളയിൽ, സ്പീക്കർ ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല. ഞങ്ങൾ ഇറങ്ങിപ്പോയി. നിയമസഭയ്ക്കുള്ളിൽ സംസാരിക്കാൻ ഞങ്ങൾക്ക് അവസരം നൽകുന്നില്ല. പൊതുജനങ്ങളുടെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സംസാരിക്കാൻ ഞങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുന്നു" അദ്ദേഹം പറഞ്ഞു.തിരുവള്ളൂർ അമോണിയ വാതക ചോർച്ച സംഭവം വിശദമായി ചര്‍ച്ച ചെയ്യണമെന്നും സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടും തേടണമെന്നും ഡിഎംകെ , സിപിഐ എംഎൽഎമാർ സ്പീക്കറോട് ആവശ്യപ്പെട്ടു.
തിരുവള്ളൂർ ജില്ലയിലെ ഒരു സീഫുഡ് പ്രോസസ്സിംഗ് യൂണിറ്റിൽ അമോണിയ വാതക ചോർച്ചയുണ്ടായ സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് ഡിഎംകെ, ഇടതുപക്ഷ നിയമസഭാംഗങ്ങൾ ഉൾപ്പെടെ നിരവധി പാർട്ടികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അമോണിയ വാതക ചോർച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു, അതേസമയം 67 പേർ നിലവിൽ ചികിത്സയിലാണ്.
Adjust Story Font
16

