'വാഹനത്തിന് ഒരു തവണ പരമാവധി 1000 രൂപയുടെ ഇന്ധനം'; റിലയൻസ് പമ്പുകളിൽ നിയന്ത്രണം
യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവുമാണ് നീക്കത്തിന് പിന്നിൽ.

- Published:
10 April 2026 10:47 AM IST

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ പെട്രോൾ പമ്പുകളിൽ ഇന്ധന നിയന്ത്രണം ഏർപ്പെടുത്തി.
ഒരു വാഹനത്തിന് ഒരു തവണ പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രമേ നൽകാവൂ എന്നാണ് അനൗദ്യോഗിക നിർദ്ദേശം. ബിപി പിഎൽസിയുമായി (BP Plc) ചേർന്ന് നടത്തുന്ന ജിയോ-ബിപി (Jio-BP) പമ്പുകളിലാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവുമാണ് നീക്കത്തിന് പിന്നിൽ. താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിതരണം പഴയപടിയായിട്ടില്ല. ഇന്ധനം പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനും പമ്പുകളിലെ സ്റ്റോക്ക് പെട്ടെന്ന് തീർന്നുപോകാതിരിക്കാനും വേണ്ടിയാണ് ഈ നടപടി.
നിലവിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പത്രക്കുറിപ്പുകളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും, രാജ്യത്തെ രണ്ടായിരത്തിലധികം വരുന്ന ജിയോ-ബിപി പമ്പുകളിൽ ഈ നിയന്ത്രണം നടപ്പിലാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലായില്ലെങ്കിൽ പൊതുമേഖലാ പമ്പുകളിലും സമാനമായ നിയന്ത്രണം നടപ്പില്‍ വരുത്തിയേക്കും
watch video
Adjust Story Font
16
