ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രം നീക്കിയെന്ന് ആരോപണം
ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവത്തിന്റെ തെളിവെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫീസിൽനിന്ന് ബി.ആർ അംബേദ്കറുടെയും ഭഗത് സിങ്ങിെൻറയും ഫോട്ടോകൾ നീക്കിയതായി ആരോപണം. ആം ആദ്മി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ അതിഷിയാണ് ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിക്കുന്നത്. അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ് ചിത്രങ്ങൾ സ്ഥാപിച്ചിരുന്നത്.
‘ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവം എല്ലാവർക്കും അറിയാവുന്നതാണ്. ദലിത് വിരുദ്ധ മനോഭാവത്തിെൻറ തെളിവാണ് ഇന്ന് പുറത്തായിരിക്കുന്നത്. ഡൽഹി സർക്കാരിെൻറ എല്ലാ ഓഫീസിലും ബാബാ സാഹിബ് അംബേദ്കറിെൻറയും ഷഹീദ് ഭഗത് സിങ്ങിെൻറയും ചിത്രങ്ങൾ അരവിന്ദ് കെജ്രിവാൾ സ്ഥാപിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ബിജെപി ഒഴിവാക്കിയിരിക്കുകയാണ്. ബിജെപി, ദലിത്-സിഖ് വിരുദ്ധ പാർട്ടിയാണെന്ന് ഇത് കാണിക്കുന്നു’ -അതിഷി പറഞ്ഞു.
അംബേദ്കറിനേക്കാളും ഭഗത് സിങ്ങിനേക്കാളും വലുതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ചിന്തിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിെൻറ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി. അംബേദ്കറുടെയും ഭഗത് സിങ്ങിെൻറയും ചിത്രങ്ങൾ നീക്കി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.
Adjust Story Font
16

