Quantcast

'ഉദ്ധവ് ബാൽ താക്കറെയെ വൈകാരികമായി ബ്ലാക്ക്‍മെയിൽ ചെയ്തു, ശിവസേനയെ ഹൈജാക്ക് ചെയ്തു'; നരേഷ് മാസ്കെ

ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-04-17 16:53:32.0

Published:

17 April 2025 10:20 PM IST

Naresh Mhaske
X

മുംബൈ: അന്തരിച്ച ബാൽ താക്കറെയെ വൈകാരികമായി ബ്ലാക്ക്‌മെയിൽ ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ ശിവസേനയെ ഹൈജാക്ക് ചെയ്തതായി ഏക്‌നാഥ് ഷിൻഡെ വിഭാഗം നേതാവ് നരേഷ് മാസ്കെ. താനെയിലെ ശിവസേന എംപിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഷിൻഡെയുടെ അടുത്ത സഹായിയുമായ മാസ്‌കെ, ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.

"രാജ് താക്കറെ, ഗണേഷ് നായിക്, നാരായൺ റാണെ തുടങ്ങിയ നേതാക്കൾക്ക് പാർട്ടിയുടെ നിയന്ത്രണം കൈമാറാൻ ബാൽ താക്കറെ ആലോചിച്ചപ്പോൾ, ഉദ്ധവ് താക്കറെ വീട് വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു," ശിവസേനയ്ക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളിൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ രാജ് താക്കറെ ഒരിക്കൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും ഉദ്ധവ് ഇടപെടുന്നതുവരെ ആ ഉത്തരവാദിത്തം രാജിനെ ഏൽപ്പിക്കാൻ ബാൽ താക്കറെ തയ്യാറായിരുന്നുവെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു. ഷിൻഡെയും മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപകൻ രാജ് താക്കറെയും തമ്മിലുള്ള സമീപകാല കൂടിക്കാഴ്ചയെ ന്യായീകരിച്ചുകൊണ്ട് അവരുടെ പ്രത്യയശാസ്ത്രപരമായ വിന്യാസം ബാലാസാഹേബിന്‍റെ ദർശനത്തിൽ വേരൂന്നിയതാണെന്ന് മാസ്‌കെ പറഞ്ഞു.

"ആ കൂടിക്കാഴ്ച ചിലരെ അസ്വസ്ഥരാക്കി - പക്ഷേ സത്യം, രണ്ട് നേതാക്കളും ഒരേ അടിസ്ഥാന മൂല്യങ്ങൾ പങ്കിടുന്നു എന്നതാണ്. ഒരുകാലത്ത് കോൺഗ്രസിനെതിരെ ഉറച്ചുനിന്നവർ ഇപ്പോൾ അതിന്റെ പിന്തുണ തേടുന്നത് വിരോധാഭാസമാണ്," ഉദ്ധവ് താക്കറെയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വീഡിയോകളിലൂടെയും കെട്ടിച്ചമച്ച പ്രസ്താവനകളിലൂടെയും ബാൽ താക്കറെയുടെ പൈതൃകത്തെ കൃത്രിമമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉദ്ധവ് വിഭാഗം വിശേഷിപ്പിച്ചതിനെയും മസ്കെ വിമർശിച്ചു. "ഏകനാഥ് ഷിൻഡെയെയോ ദേവേന്ദ്ര ഫഡ്‌നാവിസിനെയോ നേരിട്ട് വിമർശിക്കാൻ ധൈര്യമില്ലാത്തതിനാൽ നിങ്ങൾ ബാലാസാഹെബിന്റെ ശബ്ദം ദുരുപയോഗം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ സഹായി സഞ്ജയ് റാവത്ത്, അന്തരിച്ച ധരംവീർ ആനന്ദ് ദിഘെയോട് അസൂയ വെച്ചുപുലർത്തുന്നുവെന്നും മസ്കെ ആരോപിച്ചു. "ഒരിക്കൽ നിങ്ങൾ പ്രസിദ്ധീകരിച്ച ഒരു പ്രകോപനപരമായ ലേഖനത്തിലൂടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ പേര് പറയാൻ പോലും നിങ്ങൾക്ക് ധാർമിക അവകാശമില്ല," നരേഷ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story