Quantcast

ആലപ്പുഴയിൽ മഴക്കാല രോഗങ്ങളെ നേരിടാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയാകുന്നു

MediaOne Logo

admin

  • Published:

    27 April 2018 9:01 PM GMT

ഡോക്ടർമാരുടേതടക്കം നിരവധി ഒഴിവുകളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ആരംഭിച്ചെങ്കിലും അടിയന്തിര സാഹചര്യം നേരിടാനുള്ള സംരംഭം ആരംഭിച്ചിട്ടില്ല.

മഴക്കാലത്ത് പനിക്കാരുടെ എണ്ണം വർധിക്കുന്ന ആലപ്പുഴ ജില്ലയിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഡോക്ടർമാരുടേതടക്കം നിരവധി ഒഴിവുകളാണ് ജില്ലയിലുള്ളത്. മരുന്ന് വിതരണം ആരംഭിച്ചെങ്കിലും അടിയന്തിര സാഹചര്യം നേരിടാനുള്ള സംരംഭം ആരംഭിച്ചിട്ടില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിൽ അവധിയെടുത്തിരിക്കുന്ന ഡോക്ടർമാരടക്കം ഒഴിവുകൾ നൂറ് കടന്നിരിക്കുകയാണ്. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിൽ അവധിയിൽ പോയത് കൂടാതെ 64 ഒഴിവകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിവിൽ സർജൻ 2, അസിസ്റ്റന്‍റ് സിവിൽ സർജൻ 11, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 8 ജൂനിയർ കൺസൾട്ടന്‍റുകൾ 43 എന്നിങ്ങനെയാണ് പരിശോധകരുടെ ഒഴിവുകൾ. ഡോക്ടർമാരുടെ കുറവ് കാരണം നിരവധിപേരാണ് മണിക്കൂറുകൾ ആശുപത്രികൾക്കു മുന്നിൽ കാത്തു നിൽക്കുന്നത്. ചെട്ടികുളങ്ങര, കണ്ടല്ലൂർ, കരുവാറ്റ, ചെറിയനാട് തുടങ്ങി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെ പ്രശ്നം രൂക്ഷമാണ്. എന്നാൽ ഒഴിവ് നികത്തലും മരുന്ന് വിതരണവും ആരംഭിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു.

സർവ്വീസിൽ നിന്ന് വിരമിച്ചവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ആരംഭിച്ച മരുന്ന് വിതരണം നടക്കുന്നുവെങ്കിലും സംഭരണത്തെച്ചൊല്ലി ആക്ഷേപമുണ്ട്. മഴ കനക്കുന്നതിനനുസരിച്ച് പകർച്ച വ്യാധികളുടെ വ്യാപന വർധനവ് നേരിടാൻ മരുന്ന് കരുതുന്ന പതിവ് ഇക്കുറി ആരംഭിക്കാനാവാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്.

TAGS :

Next Story