'യൂത്ത് കോൺഗ്രസുകാരെ തല്ലാനും കൊല്ലാനും നടന്ന ഡിവൈഎഫ്‌ഐക്കാരൻ മന്ത്രിയുടെ സ്റ്റാഫിൽ'; പരാതിയുമായി യൂത്ത് കോൺഗ്രസ്
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു

പാലക്കാട്: മന്ത്രി തുളസിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്‌ഐ പ്രവർത്തകനെ മന്ത്രിയുടെ ഡ്രൈവർ ആക്കിയെന്നാണ് ആരോപണം. തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും പരിഗണിച്ചില്ല. ഇപ്പോൾ ഡിവൈഎഫ്‌ഐക്കാരൻ വന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറയുകയാണ്. ജില്ലയിലെ ഒരാളെ പോലും മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് പറഞ്ഞു.
കഴിഞ്ഞ 10 വർഷം സമരം ചെയ്ത് 10-30 കേസുകളുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരെയൊന്നും പരിഗണിക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റാഫിൽ നിയമിക്കുന്നത്. മന്ത്രി അറിഞ്ഞാണോ നിയമനം എന്ന് പറയാനാവില്ല. എന്ത് തന്നെയായാലും തിരുത്തണമെന്നും അനീഷ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

