Quantcast

കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് പിതാവ് വീട്ടിനുമുകളിൽ കയറി; അഞ്ചരമണിക്കൂറിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് താഴെയിറക്കി

യുവാവിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-04-13 15:57:48.0

Published:

13 April 2022 3:53 PM GMT

കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് പിതാവ് വീട്ടിനുമുകളിൽ കയറി; അഞ്ചരമണിക്കൂറിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് താഴെയിറക്കി
X

ആറുമാസം പ്രായമായ കുട്ടിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി കഴുത്തിൽ കത്തിവെച്ച് പിതാവ് വീട്ടിനുമുകളിൽ കയറി. അഞ്ചരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും ചേർന്ന് യുവാവിനെ തന്ത്രപൂർവം താഴെയിറക്കി. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് സ്വദേശി ഹഫ്‌സലാണ് കുഞ്ഞുമായി വീടിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്. കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകൾനിലയിൽ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും ഫയർ ഫോഴ്സും കീഴ്പ്പെടുത്തിയത്. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് വിലങ്ങൻ അഫ്സൽ എന്ന 28കാരനാണ് രാവിലെ ഒമ്പത് മണിയോടെ കുട്ടിയുമായി വീടിനു മുകളിൽ കയറിയത്. ഒരു കയ്യിൽ കുഞ്ഞിനെയും മറുകയ്യിൽ രണ്ടു കത്തികളും പിടിച്ചായിരുന്നു യുവാവിന്റെ ഭീഷണി. അനുനയ ചർച്ചകൾക്കൊടുവിൽ ഭാര്യാപിതാവിന് കുട്ടിയെ കൈമാറി. തൊട്ടുപിന്നാലെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്നു കീഴടക്കി.

യുവാവിന് മാനസിക വൈകല്യമുണ്ടെന്നാണ് നിഗമനം. രക്ഷപ്പെടുത്തിയ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അഫ്സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.



father climbed on top of the house, threatening to kill the six-month-old boy in malappuram

TAGS :

Next Story