Quantcast

'2018-ലെ പ്രളയം മനുഷ്യനിർമിതം': ഡാം മാനേജ്‌മെന്റ് പാളിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

മാത്യു കുഴൽനാടനൊപ്പം വാർത്ത സമ്മേളനത്തിൽ ജനതാദൾ നേതാവും

MediaOne Logo

Web Desk

  • Updated:

    2026-04-07 04:37:31.0

Published:

7 April 2026 9:23 AM IST

2018-ലെ പ്രളയം മനുഷ്യനിർമിതം: ഡാം മാനേജ്‌മെന്റ് പാളിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
X

ഇടുക്കി: 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ. ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന് ശബ്ദരേഖയിൽ. തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നും കെ. കൃഷ്ണൻ കുട്ടി.

'തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിൻ്റെ പെങ്ങളും മാത്യൂ ടി. തോമസും കൂടിയിരുന്നാണ് കളിച്ചതെ'ന്നും ശബ്ദരേഖയിൽ

'മണിയാറിൽ നിന്ന് വൈദ്യതി കരാർ എടുത്തത് സ്വകാര്യ കമ്പനി. ഇവർക്ക് വേണ്ടി അണക്കെട്ടിൽ വെള്ളം നിറക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ജലനിരപ്പ് ഉയർന്നപ്പോൾ സൂയിസൈഡ് വാൽവ് തുറന്നു. ഇതാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രളയത്തിന് കാരണം. സ്ലുയിസ് തുറന്നതാണ് ചെളി കയറാൻ കാരണം. കരാറുകാരൻ ജോഷിയെ കണ്ടു വിഹിതം കൊടുത്തു'വെന്നും കൃഷ്ണൻകുട്ടി.

പ്രളയ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കൃഷ്ണൻ കുട്ടി. മാത്യു കുഴൽനാടനൊപ്പം വാർത്ത സമ്മേളനത്തിൽ ജനതാദൾ നേതാവും പങ്കെടുത്തു.

TAGS :

Next Story