Quantcast

കൊല്ലത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി

ഫെബ്രുവരി 27 നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    3 March 2022 4:28 AM GMT

കൊല്ലത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി
X

കൊല്ലത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ അർധരാത്രി വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി. ചവറ സ്വദേശി അദൻ ഷായാണ് പരാതി നൽകിയത്. ആരോപണം തെക്കുംഭാഗം പൊലീസ് നിഷേധിച്ചു. ഫെബ്രുവരി 27 നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.

തെക്കുംഭാഗം സ്റ്റേഷനിലെ 3 പൊലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും എത്തി ജനൽച്ചില്ലുകൾ പൊട്ടിക്കുകയും കതക് ചവിട്ടുത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് അദൻ ഷാ പറയുന്നു. കിടക്ക വിരി ഉപയോഗിച്ച് പൊലീസ് കൈകൾ പുറകോട്ട് കെട്ടി യുവാക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും യുവാക്കൾ ചേർന്ന് മർദിക്കുകയുമായിരുന്നു. പുറത്തും നെഞ്ചിലും മർദനമേറ്റ പാടുണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടുകാരാനായ സുഹൃത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.സമീപത്തെ വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്തു എന്ന പേരിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.

രാത്രി സമീപത്തെ വീടിന്റെ ചില്ല് തകർത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷിച്ചെത്തിയതെന്നും അദൻഷാ ഉൾപ്പെടെ 4 പേരെ കസ്റ്റഡിയിലെടുത്തതെന്നും പൊലിസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രായപൂർത്തിയാകാത്ത ആളാണെന്ന് തിരിച്ചറിഞ്ഞ് അദൻ ഷായെ വിട്ടയച്ചു. നേരത്തെ ഇവിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചതാണ്. ഇതിനുശേഷമാണ് വീടിന്റെ ചില്ല് തകർക്കുന്നതെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story