കേരള യൂണിവേഴ്സിറ്റിയിലെ ജാതി അധിക്ഷേപം; കാര്യവട്ടം കാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം
പ്രവർത്തകർ വിജയകുമാരിയുടെ കോലം കത്തിച്ചു

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ ജാതി അധിക്ഷേപത്തിൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ പ്രതിഷേധം. സംസ്കൃത വിഭാഗം മേധാവി വിജയകുമാരിയുടെ പേര് വെച്ച ബോർഡ് എസ്എഫ്ഐ പ്രവർത്തകർ നീക്കി. പ്രവർത്തകർ വിജയകുമാരിയുടെ കോലം കത്തിച്ചു. വിജയകുമാരിയെ പുറത്താക്കണമെന്നാണ് ആവശ്യം.
ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിജയകുമാരിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ പറഞ്ഞു.
Adjust Story Font
16

