Quantcast

നിയമം നോക്കുകുത്തി, യുപിയിലെ ഷോപ്പുകളില്‍ ബലാത്സംഗ വീഡിയോകള്‍ വ്യാപകം

MediaOne Logo

Jaisy

  • Published:

    12 March 2017 1:57 PM GMT

നിയമം നോക്കുകുത്തി, യുപിയിലെ ഷോപ്പുകളില്‍ ബലാത്സംഗ വീഡിയോകള്‍ വ്യാപകം
X

നിയമം നോക്കുകുത്തി, യുപിയിലെ ഷോപ്പുകളില്‍ ബലാത്സംഗ വീഡിയോകള്‍ വ്യാപകം

ദിനംപ്രതി ആയിരത്തോളം വീഡിയോകളാണ് ഷോപ്പുകളിലൂടെ വിറ്റഴിയുന്നത്

ക്രൂരമായ കൂട്ട ബലാത്സംഗങ്ങളൊന്നും ഉത്തര്‍പ്രദേശിന്റെ കണ്ണു തുറപ്പിക്കുന്നില്ല, പകരം അത് പ്രചോദനമാവുകയാണെന്ന് തെളിയിക്കുകയാണ് ബറേലിയില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്ത സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പത്തൊന്‍പതുകാരിയായ അധ്യാപികയെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങളെ വീഡിയോയിലാക്കി പ്രചരിപ്പിക്കുന്ന പ്രവണതയും യുപിയില്‍ വര്‍ദ്ധിക്കുകയാണ്. നിയമത്തിന് പുല്ലുവില നല്‍കിക്കൊണ്ട് നഗരത്തിലെ ഷോപ്പുകളില്‍ ബലാത്സംഗ വീഡിയോകള്‍ വ്യാപകമാവുകയാണ്.

ദിനംപ്രതി ആയിരത്തോളം വീഡിയോകളാണ് ഷോപ്പുകളിലൂടെ വിറ്റഴിയുന്നത്. 30 സെക്കന്‍ഡ് മുതല്‍ അഞ്ച് മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ക്ലിപ്പുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വീഡിയോയുടെ പ്രാധാന്യം അനുസരിച്ച് 50 മുതല്‍ 150 വരെയാണ് ഇവയുടെ വില. വ്യക്തികളോ സംഘങ്ങളോ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ട്വിറ്റര്‍, ടംബ്ലര്‍, ഫേസ്ബുക്ക് എന്നിവയില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യുന്ന വീഡിയോകളാണ് വില്‍ക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണിലേക്കോ പെന്‍ഡ്രൈവിലേക്കോ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നു.

ചില സംഭവങ്ങളില്‍ ബലാത്സംഗം ചെയ്ത ആള്‍ തന്നെയായിരിക്കും വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആഗ്ര പൊലീസ് കഴിഞ്ഞ ദിവസം താജ്ഗനി, സദര്‍ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല വീഡിയോകളും സിനിമകളും വില്‍ക്കുന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വീഡിയോകളുടെ പ്രധാന കേന്ദ്രമാണ് ആഗ്ര. ബെലാഗഞ്ച്, ബാലികേശ്വര്‍, കംമ്ല നഗര്‍ എന്നീ പ്രദേശങ്ങളിലും വീഡിയോകള്‍ സുലഭമാണ്. തന്റെ അശ്ലീല ദൃശ്യം ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മീററ്റില്‍ ഇരുപത്തിയൊന്നുകാരി കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു.

TAGS :

Next Story