Quantcast

വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ യു.പിയിൽ 500 പൊലീസുകാരെ സ്ഥലം മാറ്റി

മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Jun 2021 4:53 AM GMT

വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ യു.പിയിൽ 500 പൊലീസുകാരെ സ്ഥലം മാറ്റി
X

ഉത്തർപ്രദേശിൽ തുടർച്ചയായുണ്ടായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സേനയിൽ കൂട്ട സ്ഥലമാറ്റം. 500 ഓളം പേരെയാണ് വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ രണ്ടുവർഷമായി ഒരേ പൊലീസ് സ്റ്റേഷനിൽ ജോലിയിൽ തുടരുന്ന പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. ഭൂരിഭാഗം പേർക്കും ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റം.

ജൂൺ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തിന് പിന്നിലെ മാഫിയ സംഘവുമായി പൊലീസിന് ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ വ്യാജമദ്യം വിതരണം ചെയ്ത സംഭവത്തിൽ പ്രധാനപ്രതിയായ മദ്യമാഫിയ നേതാവ് റിഷി ശർമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.

റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തിൽ 52 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. അതിൽ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനാലിൽ നിന്ന് മൂന്ന് പേരെയും കൊഡിയഗുഞ്ച് ഗ്രാമത്തിൽ നിന്ന് മറ്റൊരാളെയും വ്യാജമദ്യം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബീഹാറിൽ നിന്ന് കുടിയേറിയ ഇഷ്ടിക ചൂള തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും.

TAGS :

Next Story