Quantcast

കാര്യങ്ങൾ അത്ര 'ഓക്കെ'യല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പതറുന്നു

മാർക്കോ ജാൻസനും ഡുവാന്നേ ഒളിവിയറും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ റബാദ ഒരു വിക്കറ്റ് നേടി

MediaOne Logo

Web Desk

  • Published:

    3 Jan 2022 1:05 PM GMT

കാര്യങ്ങൾ അത്ര ഓക്കെയല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പതറുന്നു
X

ജോഹാന്നസ്ബർഗിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തിരിച്ചടി. ആദ്യ ദിവസത്തിന്റെ രണ്ടാം സെക്ഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 146/5 എന്ന നിലയിലാണ്.മാർക്കോ ജാൻസനും ഡുവാന്നേ ഒളിവിയറും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ റബാദ ഒരു വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രാഹുൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. കെഎൽ രാഹുൽ 50 റൺസെടുത്തു. തിളങ്ങി. മയാങ്ക് (26), വിഹാരി(20) എന്നിവരും പൊരുതി നോക്കിയ ശേഷം കീഴടങ്ങി.

ആറാം വിക്കറ്റിൽ 30 റൺസ് നേടി നിൽക്കുന്ന രവിചന്ദ്രൻ അശ്വിൻ (24) - ഋഷഭ് പന്ത് (13) കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ കോഹ്ലിക്ക് പകരം ഹനുമാൻ വിഹാരിയാണ് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ടീം പ്രഖ്യാപനം ഇപ്പോൾ തന്നെ ആരാധകരുടെ ഇടയിൽ വലിയ തരത്തിൽ ചർച്ചയായിട്ടുണ്ട്. പരിക്കിനെത്തുടർന്നാണ് കോഹ്‌ലി വിട്ടുനിൽക്കുന്നതെന്ന വാദം ആരാധകർക്ക് ദഹിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യൻ ക്രിക്കറ്റിൽ എന്താണ് സംഭവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണാനും ഇന്ന് കോഹ്‌ലി എത്തിയിരുന്നില്ല. നിർണായക മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‌ലിയെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് എത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്. കോഹ്‌ലിയെക്കുറിച്ച് ചോദിച്ചപ്പോൾ താരം എത്താത്തതിന് പ്രത്യേകിച്ച് കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഇതിനുപിന്നാലെ വീണ്ടും കോൺസ്പിറസി തിയറികളുമായി ആരാധകർ രംഗത്തിറങ്ങിയിരുന്നു. ടീം പ്രഖ്യാപനം വന്നതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വീണ്ടും ശക്തി പകരുകയാണ്.

TAGS :

Next Story