മുംബൈ ഇന്ത്യൻസിനെ തകർത്ത് കൊൽക്കത്ത പ്ലേഓഫ് സാധ്യത നിലനിർത്തി
നാല് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം

കൊൽക്കത്ത: മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് സാധ്യത നിലനിർത്തി. മുംബൈ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി കൊൽക്കത്ത മറികടന്നു. 45 റൺസ് നേടിയ മനീഷ് പാണ്ഡേയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത സുനിൽ നരേയ്‌ന്റെ ബൗളിങ് പ്രകടനം കൊൽക്കത്തയുടെ വിജയത്തിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് സ്കോർ ചെയ്തത്. ഏഴാമനായിറങ്ങി 32 റൺസ് നേടിയ ബൗളർ കോർബിൻ ബോസ്ച്ചാണ് ടീമിലെ മുംബൈ നിരയിലെ ടോപ് സ്‌കോറർ. 18 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ബോഷിന്റെ ഇന്നിങ്സിൽ പിറന്നത്. ഹർദിക് പാണ്ട്യ - തിലക് വർമ സഖ്യം നേടിയ 43 റൺസും ബോഷ് - ദീപക് ചഹാർ സഖ്യം കുറിച്ച 42 റൺസ് കൂടുതുകേട്ടുകളാണ് മുംബൈ ഇന്നിംഗ്‌സിനെ 148 റൺസ് വരെയെത്തിച്ചത്. നാല് ഓവറിൽ വെറും 13 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയ സുനിൽ നരെയ്‌നാണ് മുംബൈയെ പിടിച്ചുകെട്ടാൻ സഹായിച്ചത്. കാർത്തിക് ത്യാഗി, കാമറൂൺ ഗ്രീൻ, സൗരബ് ദുബെ എന്നിവർ രണ്ട വിക്കറ്റുകളുമായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.5 ഓവറിൽ ലക്ഷ്യം മറികടന്നു. 45 റൺസ് സ്കോർ ചെയ്ത മനീഷ് പാണ്ടേയും 40 റൺസ് നേടിയ പവലാണ് കൊൽക്കത്ത നിരയിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ്ങിൽ അജിങ്കെ രഹാനെ 21 റൺസ് നേടി. ജയത്തോടെ കൊൽക്കത്ത പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി.
മെയ് 24 വ്യാഴാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരം. രാജസ്ഥാനാണ് മുംബൈയുടെ അടുത്ത എതിരാളി.
Adjust Story Font
16

