Quantcast

8 ഓവറിൽ 83/4; സൺറൈസേഴ്‌സിനെതിരെ കൊൽക്കത്ത പൊരുതുന്നു

സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്

MediaOne Logo

Sports Desk

  • Updated:

    2023-04-14 18:10:41.0

Published:

14 April 2023 4:43 PM GMT

8 ഓവറിൽ 83/4; സൺറൈസേഴ്‌സിനെതിരെ കൊൽക്കത്ത പൊരുതുന്നു
X

കൊൽക്കത്ത: സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയ 228 റൺസിന്റെ കൂറ്റൻ സ്‌കോർ മറികടക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പൊരുതുന്നു. നായകൻ നിതീഷ് റാണയുംആൻഡ്രേ റസ്സലുമാണ്‌ ക്രീസിലുള്ളത്. എട്ട് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 83 റൺസാണ് ടീം നേടിയിരിക്കുന്നത്. റാണ 14 പന്തിൽ രണ്ട് സിക്‌സും നാലു ഫോറും സഹിതം 34 റൺസ് നേടി. 21 പന്തിൽ 36 റൺസാണ്‌ ഓപ്പണർ നാരായൺ ജഗദീഷന്റെ സംഭാവന. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് താരം അടിച്ചത്. മറ്റൊരു ഓപ്പണറായ റഹ്മാനുല്ലാ ഗുർബാസ് മൂന്നു പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും നേടാതെ പുറത്തായി. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഉംറാൻ മാലിക് പിടിച്ചാണ് താരം തിരിച്ചുനടന്നത്. ഇംപാക്ട് താരമായെത്തിയ വെങ്കിടേഷ് അയ്യർ 11 പന്തിൽ 10 റൺസുമായി കളി മതിയാക്കി. മാർകോ ജാൻസന്റെ പന്തിൽ എയ്ഡൻ മർക്രമിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. സുനിൽ നരയ്‌നും ഇതേ രീതിയിൽ മടങ്ങി. ഗോൾഡൻ ഡെക്കായിരുന്നു വിൻഡീസ് താരം.

ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിന് ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. എന്നാൽ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി നിറഞ്ഞാടിയതോടെ അവരുടെ ധാരണ തെറ്റി. സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായ മായങ്ക് അഗർവാൾ പതിവ് പോലെ പെട്ടെന്ന് തിരിച്ചു നടന്ന മത്സരത്തിൽ നായകൻ എയ്ഡൻ മർക്രമിനെയും പിന്നീട് അഭിഷേക് ശർമയെയും കൂട്ടുപിടിച്ചാണ് ബ്രൂക്ക് തകർത്തടിച്ചത്. കേവലം 55 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 12 ഫോറും മൂന്നു സിക്സറും സഹിതമായിരുന്നു നേട്ടം. ടൂർണമെൻറിൽ 24കാരനായ താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. മർക്രം 26 പന്തിൽ 50 റൺസ് നേടിയപ്പോൾ അഭിഷേക് ശർമ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടി.

181.82 പ്രഹരശേഷിയോടെ കളിച്ച ബ്രൂക്കിന്റെ ബാറ്റിന്റെ ചൂട് കൊൽക്കത്തൻ ബൗളർമാരെല്ലാം അറിഞ്ഞു. ഉമേഷ് യാദവ്, വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നിവർ 40ലേറെ റൺസ് വിട്ടുകൊടുത്തു. 2023 ഐ.പി.എല്ലിൽ ആദ്യമായി പന്തെറിയാനെത്തിയ ആൻഡ്രേ റസ്സൽ മാത്രമാണ് തരക്കേടില്ലാതെ ബോൾ ചെയ്തത്. 2.1 ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് താരം പിഴുതത്. വരുൺ ചക്രവർത്തി ഒരു വിക്കറ്റ് വീഴ്ത്തി. സുനിൽ നരയ്ൻ നാലു ഓവറിൽ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഷർദുൽ താക്കൂർ അഞ്ച് പന്തിൽ 14 റൺസാണ് വിട്ടുകൊടുത്തത്.

വൺഡൗണായെത്തിയ രാഹുൽ ത്രിപാതി നാലു പന്തിൽ ഒമ്പത് റൺസും മായങ്ക് അഗർവാൾ 13 പന്തിൽ ഒമ്പത് റൺസുമാണ് നേടിയത്. ആൻഡ്രേ റസ്സലാണ് ഇരുവരെയും പുറത്താക്കിയത്. അഗർവാളിനെ ചക്രവർത്തിയും ത്രിപാതിയെ ഗുർബാസും പിടികൂടുകയായിരുന്നു. അഭിഷേക് ശർമയെയും റസ്സലാണ് തിരിച്ചയച്ചത്. ഷർദുൽ താക്കൂറിനായിരുന്നു ക്യാച്ച്. വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻട്രിച്ച് ക്ലാസൻ പുറത്താകാതെ 16 റൺസടിച്ചു. സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന് പകരം വാഷിംഗ്ഡൺ സുന്ദറാണ് ഇംപാക്ട് താരമായി ബൗളിംഗ് വേളയിൽ ഇറങ്ങിയത്.

Kolkata Knight Riders are struggling to overcome the huge score of 228 runs scored by Sunrisers Hyderabad.

TAGS :

Next Story