Quantcast

അല്‍വാരസിന്‍റെ മിന്നല്‍ കൗണ്ടര്‍; ക്രൊയേഷ്യന്‍ കോട്ട പൊളിഞ്ഞതിങ്ങനെ...

ജൂലിയന്‍ അല്‍വാരസ്... ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് ഈ 22കാരന്‍

MediaOne Logo

Web Desk

  • Published:

    13 Dec 2022 8:27 PM GMT

അല്‍വാരസിന്‍റെ മിന്നല്‍ കൗണ്ടര്‍; ക്രൊയേഷ്യന്‍ കോട്ട പൊളിഞ്ഞതിങ്ങനെ...
X

ജൂലിയന്‍ അല്‍വാരസ്... ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് ഈ 22കാരനാണ്. 34-ാം മിനുട്ടില്‍ അര്‍ജന്‍റീനക്കായി നായകന്‍ മെസി ആദ്യ പെനാല്‍റ്റി എടുക്കുമ്പോള്‍ അതിന് വഴിവെച്ചത് അല്‍വാരസിന്‍റെ മുന്നേറ്റമാണ്.

പന്തുമായി ഒറ്റക്ക് കുതിച്ച അല്‍വാരസിനെ ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ച് വീഴ്ത്തി. ഗോളിക്ക് മഞ്ഞക്കാര്‍ഡ് വിധിച്ച റഫറി ഒപ്പം പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍റ്റി എടുത്ത മെസ്സി ഉഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.

അതുവരെ ഉണ്ടായിരുന്ന ക്രൊയേഷ്യൻ ബാലൻസ് എല്ലാം ആ ഗോളോടെ തകർന്നു. 39-ാം ആം മിനുട്ടിൽ വീണ്ടും ജൂലിയൻ അൽവാരസ് ക്രൊയേഷ്യന്‍ ഡിഫൻസ് തകർത്തു. ഇത്തവണയും മൈതാന മധ്യത്ത് നിന്ന് ഒറ്റക്കുള്ള കുതിപ്പായിരുന്നു. ആ കുതിപ്പിന് തടയിടാന്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിനയില്ല. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്ന് അല്‍വാരസ് ആ പന്ത് ഫിനിഷ് ചെയ്തത് ക്രൊയേഷ്യന്‍ വലയിലായിരുന്നു.

മെസ്സിക്ക് റെക്കോര്‍ഡ്

അര്‍ജന്‍റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യക്കെതിരെ സ്കോര്‍ ചെയ്തതോടെയാണ് മെസ്സി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി പഴങ്കഥയാക്കിയത് .ഇതോടെ അര്‍ജന്‍റീനക്കായി മെസ്സിയുടെ ഗോള്‍ നേട്ടം 11 ആയി. ബാറ്റിസ്റ്റൂട്ടക്ക് 10 ഗോളുകളാണ് ഉണ്ടായിരുന്നത്.

ഈ ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി ഗോള്‍ സ്കോറിങ്ങില്‍ മെസ്സി എംബാപ്പെക്കൊപ്പം ഒന്നാമതെത്തി. ഈ മത്സരത്തില്‍ പന്ത് തട്ടിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് ജര്‍മനിയുടെ ലോത്തര്‍ മത്തേവൂസിനൊപ്പം മെസ്സി പങ്കിട്ടു. ലോകകപ്പില്‍ ഇരുവരും 25 മത്സരങ്ങളിലാണ് പന്ത് തട്ടിയത്.


TAGS :

Next Story