അമേരിക്കയുടെ ഇറാൻ ആക്രമണം; അപലപിച്ച് റഷ്യ
യുഎസ് ആക്രമണം സംഘർഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയും പുതിയൊരു സംഘർഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന് റഷ്യ

തെഹ്‌റാൻ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണം സംഘർഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയും പുതിയൊരു സംഘർഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും റേഡിയേഷൻ അപകടമുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്നും പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യ ഒരു മധ്യസ്ഥൻ എന്ന നിലയിൽ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അടുത്തതായി എന്ത് സംഭവിക്കും എന്നത് 'ഇറാന് എന്താണ് വേണ്ടത്' എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പെസ്കോവ് പറഞ്ഞു.
അതേസമയം, ഇറാനെതിരായ ആക്രമണം അടിസ്ഥാനരഹിതമാണെന്ന് മോസ്കോയിൽ നടന്ന ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയോട് പറഞ്ഞു. ഇറാനിയൻ ജനതയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നും പുടിൻ പറഞ്ഞു. ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ അപലപിച്ചതിന് പുടിനോട് ആരാഗ്ചി നന്ദി പറഞ്ഞു.
Adjust Story Font
16

