Quantcast

വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ദുരിതത്തിന് അറുതിയില്ലാതെ ഫലസ്തീൻ ജനത

ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി

MediaOne Logo

Web Desk

  • Updated:

    2025-10-28 03:09:18.0

Published:

28 Oct 2025 7:24 AM IST

വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ദുരിതത്തിന് അറുതിയില്ലാതെ ഫലസ്തീൻ ജനത
X

ദുബൈ: വെടിനിർത്തൽ നിലവിൽ വന്നതിന്റെ പതിനെട്ടാം നാളിലും ഫലസ്തീൻ ജനതയുടെ ദുരിതത്തിന് അറുതിയായില്ല. ടെൻറുകൾ ഉൾപ്പെടെ താൽക്കാലിക വസതികൾ ഗസ്സിയിലേക്ക് അയക്കുന്നതിനും ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. ഇസ്രായേൽ കൈമാറിയ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ഫലസ്തീനികൾ കൂട്ടമായി സംസ്കരിച്ചു. ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര സേനയിൽ ഏതൊക്കെ രാജ്യങ്ങൾ വേണമെന്ന് ഇസ്രയേൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.

വെടിനിർത്തൽ പ്രാബല്യത്തിൽവന്ന് 18 ദിവസങ്ങളായിട്ടും ഗസ്സ ജനതയുടെ ദുരിതചിത്രം അവസാനിക്കുന്നില്ല. ഗസ്സ ഉപരോധം പൂർണമായും പിൻവലിക്കാനും റഫ ഉൾപ്പെടെ അതിർത്തികൾ തുറക്കാനും ഇസ്രായേൽ ഇനിയും വിസമ്മതിക്കുകയാണ്. പലയിടത്തേക്കും ഇപ്പോഴും ഭക്ഷ്യസഹായം എത്തുന്നില്ല. ദക്ഷിണ ഗസ്സയിലേക്ക് പരിമിത സഹായം പോലും എത്തുന്നില്ല. ടെന്‍റുകൾ, താൽക്കാലിക മൊബൈൽ താമസ കേന്ദ്രങ്ങൾ എന്നിവ ഗസ്സയിലേക്ക് എത്തിക്കാനും വിലക്ക് മൂലം കഴിയുന്നില്ലെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കി. ഗസ്സയിൽ 15 ലക്ഷം പേർക്കെങ്കിലും താൽക്കാലിക താമസ സൗകര്യം വേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം യു.എൻ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, കുടിവെള്ളം, മരുന്ന് ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ സഹായം തീർത്തും പരിമിത തോതിൽ മാത്രമാണ് ഗസ്സയിലേക്ക് അനുവദിക്കുന്നത്.

അതിനിടെ, ഒരു ഇസ്രായേൽ ബന്ദിയുടെ മൃതദേഹം കൂടി ഇന്നലെ രാത്രി ഹമാസ് റെഡ്ക്രോസ് വഴി ഇസ്രായേലിന് കൈമാറി. ഇനി 12 മൃതദേഹങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. ഇവ കണ്ടെത്താൻ ഈജിപ്തിന്‍റെയും റെഡ് ക്രോസിന്‍റെയും സഹായത്തോടെ ഖാൻ യൂനുസിലും മറ്റും വ്യാപക പരിശോധന തുടരുകയാണ്. പീഡിപ്പിച്ചു കൊലപ്പെടുത്തിയ 15 േപരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ ഹമാസിന് കൈമറി. തിരിച്ചറിയാൻ കഴിയാത്ത ഭൂരിഭാഗം മൃതദേഹങ്ങളും ഗസ്സയിൽ കൂട്ടമായി സംസ്കരിച്ചു. യുദ്ധാനന്തര ഗസ്സയിലെ സർക്കാർ, വിദേശ സേനയുടെ സ്വഭാവം എന്നിവയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. വിദേശ സേനയിൽ ആരൊക്കെ വേണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ യു.എസിന് അവകാശമില്ലെന്നും അക്കാര്യം ഇസ്രായേൽ മാത്രം നിർണ്ണയിക്കുമെന്നും പ്രധാനമന്ത്രി ബിനമിൻ നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. യു.എസും ഈ നയത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. , തുർക്കിയ സുരക്ഷസേനക്ക് ഗസ്സയിൽ ഒരു പങ്കും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു വ്യക്തമാക്കിയിരുന്നു. , ഈജിപ്ത്, ഇന്തോനേഷ്യ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സൈന്യം ഇതിൽ ഉൾപ്പെട്ടേക്കാം എന്നാണ് വിവരം.

TAGS :

Next Story