മുരളി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം

Update: 2018-06-05 13:33 GMT
Editor : Subin
മുരളി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം

ആധാരം, കാണാക്കിനാവ്, താലോലം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നെയ്ത്തുകാരനിലെ അപ്പമേസ്ത്രി ദേശീയതലത്തിലും അവാര്‍ഡ് നേടിക്കൊടുത്തു.

നടന്‍ ഭരത് മുരളി വിടവാങ്ങിയിട്ട് ഇന്നേക്ക് 8 വര്‍ഷം. മലയാള സിനിമാനാടക രംഗങ്ങളില്‍ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത നടനായിരുന്നു മുരളി. മലയാളം, തമിഴ് തെലുങ്ക് ഭാഷകളിലായി 200ലേറ കഥാപാത്രങ്ങള്‍ അനശ്വരമാക്കിയാണ് ആ അഭിനയപ്രതിഭ അരങ്ങൊഴിഞ്ഞത്

അരങ്ങില്‍ നിന്നും വെള്ളിത്തിരക്ക് ലഭിച്ച വരദാനമായിരുന്നു മുരളി. ഭാവാഭിനയത്തിന്റെയും, ശരീര ഭാഷയുടെയും, ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയുടേ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത കലാകാരന്‍.

Advertising
Advertising

1954ല്‍ കൊല്ലത്തെ കുടവട്ടൂരിലാണ് ജനനം, ചെറുപ്പത്തിലേ നാടകത്തില്‍ തല്‍പരന്‍. 1979ല്‍ ഭരത്‌ഗോപി സംവിധാനം ചെയ്ത ഞാറ്റടിയൂടെ സിനിമയിലെത്തി. വില്ലനായാണ് തുടക്കമെങ്കിലും ജോര്‍ജ് കിത്തുവിന്റെ ആധാരത്തിലൂടെ നായകനായി.

80 കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മുരളി. അനായാസമായ അഭിനയ ശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി.

ലാല്‍സലാം, ചമ്പക്കുളം തച്ചന്‍, താലോലം, വെങ്കലം, ചമയം, അമരം, പ്രായിക്കര പാപ്പാന്‍, ആകാശദൂത്, ഗര്‍ഷോ, പത്രം, നിഴല്‍ക്കൂത്ത്, കാരുണ്യം, ഗ്രാമഫോണ്‍ തുടങ്ങി മുരളിയിലെ നടനെ അടയാളപ്പെടുത്തിയ ഒട്ടനവധി ചിത്രങ്ങള്‍.

ആധാരം, കാണാക്കിനാവ്, താലോലം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നെയ്ത്തുകാരനിലെ അപ്പമേസ്ത്രി ദേശീയതലത്തിലും അവാര്‍ഡ് നേടിക്കൊടുത്തു. സിനിമയിലെ തിരക്കുകള്‍ക്കിടയിലും നാടകത്തെ കൈവിട്ടില്ലെ, ഒപ്പം എഴുത്തിനെയും.

ഇടതുപക്ഷ സഹയാത്രികനായ മുരളി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2009ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ 55 ആം വയസില്‍ ആ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞു. ഒരു പിടി കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ അവശേഷിപ്പിച്ച്.

Writer - Subin

contributor

Editor - Subin

contributor

Similar News