മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഓഫീസുകളില്‍ കാവി പതാക; മറുപടിയുമായി കമല്‍നാഥ്

കാവി ഭഗവാന്‍റെ നിറമാണെന്നും ബി.ജെ.പിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2023-04-03 05:48 GMT

കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഓഫീസുകളെ കാവിനിറം കൊണ്ട് അലങ്കരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ്. കാവി ഭഗവാന്‍റെ നിറമാണെന്നും ബി.ജെ.പിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാ പാര്‍ട്ടിയുടെ വ്യാപാരമുദ്രയാണോ കാവിയെന്നും കാവിയുടെ മാത്രം പ്രതിനിധിയാകാൻ ബി.ജെ.പി കരാർ എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ആറ് മാസത്തിന് ശേഷം മധ്യപ്രദേശില്‍ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാലുടൻ ക്ഷേത്രങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും നടത്തിപ്പും സംബന്ധിച്ച ആവശ്യം നിറവേറ്റുമെന്ന് നാഥ് സന്യാസിമാരോടും പൂജകളോടും ക്ഷേത്ര മേധാവികളോടും പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്."ബി.ജെ.പി വ്യവസായികൾക്ക് ഭൂമി പതിച്ചുനൽകുന്നു, എന്നാൽ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ പൂജാരിമാർക്ക് നൽകുന്നില്ല. ഭഗവാനാണോ ബി.ജെ.പിയുടെ വ്യാപാരമുദ്ര?ബിജെപി കാവി നിറത്തിന്‍റെ പേറ്റന്‍റ് എടുത്തിട്ടുണ്ടോ?ഹിന്ദു മതത്തിന്‍റെ പേറ്റന്‍റ് തങ്ങൾ കൈക്കലാക്കിയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.''കമല്‍നാഥ് പറഞ്ഞു.ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ ബി.ജെ.പിക്ക് വേദനിക്കുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ആസ്ഥാനത്ത് കാവി പതാക ഉയർത്തുമ്പോൾ ബിജെപിക്ക് എന്തിനാണ് വേദനയെന്നും നാഥ് ചോദിച്ചു.

Advertising
Advertising

ഭോപ്പാലിലെ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) ആസ്ഥാനത്തിലുടനീളം ഏപ്രില്‍ 2 മുതല്‍ കാവി പതാകകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിസിസിയുടെ ക്ഷേത്ര പൂജാരി സെൽ സംഘടിപ്പിച്ച ധർമ്മ സംവാദ് അല്ലെങ്കിൽ മത സംവാദ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, നാഥ് ബി.ജെ.പിയെ കുറ്റപ്പെടുത്തി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാർട്ടി ഇത്തരം ഗിമ്മിക്കുകൾ സ്വീകരിക്കുന്നതെന്നും കഴിഞ്ഞ വർഷം എംപിയുടെ ഖാർഗോണിൽ രാമനവമി ആഘോഷത്തിനിടെ അക്രമ സംഭവങ്ങൾ ഉണ്ടായെന്നും വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News