14 കാരിയായ അതിജീവിതയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിച്ച് സുപ്രിംകോടതി

30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാന്‍ ഏപ്രിൽ 22 ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു

Update: 2024-04-30 08:45 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14 കാരിയുടെ ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിച്ച് സുപ്രിംകോടതി. അതിജീവിതയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാന്‍ ഏപ്രിൽ 22 ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഗർഭഛിദ്രവുമായി മുന്നോട്ട് പോയാൽ പെൺകുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും അതുകൊണ്ട് ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾ സുപ്രിംകോടതിയെ അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ചേംബറിൽ അവളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അതിജീവിതയുടെ താൽപ്പര്യമാണ് പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടി ഗർഭഛിദ്രം നടത്താനുള്ള ഉത്തരവ് പിൻവലിക്കുകയായിരുന്നു. ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള ബെഞ്ച് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകിയത്.

Advertising
Advertising

ഗർഭഛിദ്രത്തിന് അനുവദിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരെയാണ് പെൺകുട്ടിയുടെ അമ്മ സുപ്രിംകോടതിയിൽ നേരത്തെ ഹരജി നല്‍കിയത്. അതിജീവിതയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ടിരുന്നു. 24 ആഴ്ച പിന്നിട്ടാല്‍ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്.ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. എന്നാല്‍ മകളുടെ ആരോഗ്യസ്ഥിതിയില്‍  പേടിയുണ്ടെന്ന് കാണിച്ചായിരുന്നു സുപ്രിംകോടതി ഉത്തരവ് പിന്‍വലിച്ചത്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News