തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല: പിന്നിൽ ആറംഗ സംഘമാണെന്നാണ് പൊലീസ്

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് 24കാരനായ മാരി സെൽവവും 21കാരിയായ കാർത്തികയും ദുരഭിമാനക്കൊലക്ക് ഇരയായത്

Update: 2023-11-03 19:18 GMT

പ്രതീകാത്മക ചിത്രം

Advertising

തമിഴ്‌നാട് തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. 24കാരനായ മാരി സെൽവവും 21കാരിയായ കാർത്തികയുമാണ് ദുരഭിമാനക്കൊലക്ക് ഇരയായത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊല നടന്നത്. തമിഴ്‌നാടിനെ നടുക്കിയ ദുരഭിമാനകൊലക്ക് പിന്നിൽ ബൈക്കിലെത്തിയ ആറംഗ സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നവദമ്പതികളായ മാരി സെൽവവും കാർത്തികയും മുരുഗേഷൻ നഗറിലെ വീട്ടിൽ കൊല്ലപ്പെടുന്നത്. രണ്ടുവർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഒക്ടോബർ 31നായിരുന്നു വീട്ടുകാരുടെ എതിർപ്പ് മറികടന്നുള്ള വിവാഹം. കോവിൽപ്പെട്ടി സ്വദേശികളായ ഇവർ പിന്നീട് മുരുഗേഷൻ നഗറിലേക്ക് താമസം മാറ്റിയിരുന്നു. ഒരേ ജാതിയിൽപ്പെവരായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പിന്നാക്കമാണ് മാരിസെൽവം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണമാണ് മാരിസെൽവത്തിന്റെ കുടുംബാഗങ്ങൾ ഉന്നയിക്കുന്നത്. മൃതദേഹം തൂത്തുകുടി സർക്കാർ ആശുപത്രി മോർച്ചറിയിലാണ്. മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി. ബാലാജി അറിയിച്ചു.

The police said that a six-member gang was behind the honor killing in Tamil Nadu

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News