എരുമയോട് മനുഷ്യന്റെ കൊടുംക്രൂരത

എരുമയുടെ പിന്‍ഭാഗം മുഴുവന്‍ ജീവനോടെ മുറിച്ചെടുത്തു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാ കയര്‍ കൊണ്ട് വലിച്ചുകെട്ടിയിരുന്നു.

Update: 2018-07-29 14:22 GMT
Advertising

എറണാകുളം കോതമംഗലത്ത് എരുമയോട് കൊടും ക്രൂരത. ജീവനുള്ള എരുമയുടെ പിന്‍ഭാഗം അജ്ഞാതര്‍ മുറിച്ചെടുത്തു. വായ കയര്‍ കൊണ്ട് മൂടികെട്ടി ജെസിബിയില്‍ ബന്ധിച്ച നിലയില്‍ എരുമയുടെ മൃതദേഹം കണ്ടെടുത്തു.

കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് ഈ കൊടുംക്രൂരത. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ പിന്‍ഭാഗം മുഴുവന്‍ ജീവനോടെ മുറിച്ചെടുത്തു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാ കയര്‍ കൊണ്ട് വലിച്ചുകെട്ടിയിരുന്നു. രാവിലെ ജെസിബിയില്‍ ബന്ധിച്ച നിലയില്‍ എരുമയുടെ ജഡം പാതയോരത്ത് കണ്ടെത്തി. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. എരുമയുടെ മാംസം മുറിച്ചെടുക്കാനാണ് അജ്ഞാതര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാണ്ട് 40000 ലധികം രൂപ വില വരുന്ന എരുമയുടെ ഉടമസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.

Full View

വീടിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരുന്ന എരുമയെ 200 മീറ്ററോളം കൊണ്ടു പോയ ശേഷമാണ് ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. തലക്ക് അടിയേറ്റ നിലയിലാണ് ജഡം.പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെറ്റനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എരുമയുടെ ജഡം സമീപത്ത് തന്നെ സംസ്‌കരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Tags:    

Similar News