'തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു'; പ്രാര്‍ത്ഥന ആവശ്യപ്പെട്ട് മഅ്ദനിയുടെ ശബ്ദസന്ദേശം

ശരീരത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്ന സ്ഥിതിയിലാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു

Update: 2023-03-02 11:46 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ സ്ഥിതിയിലാണെന്നും പ്രാര്‍ത്ഥനകള്‍ വേണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ശബ്ദസന്ദേശം. പക്ഷാഘാത ലക്ഷണങ്ങളുള്ള സ്ഥിതിയില്‍ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇടത്തേ കണ്ണിന്റെ മുകൾ ഭാഗം മുതൽ താഴെ പല്ലുകളും താടിയെല്ലിലുമെല്ലാം അതികഠിനമായ വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വൃക്കയുടെ സ്ഥിതി ഗുരുതരമായതിനാൽ ആന്റി ബയോടിക് അടക്കമുള്ള മരുന്നുകൾ കഴിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ, വേദന രൂക്ഷമായതിനെ തുടർന്ന് ആന്റി ബടോയിക്കും വേദനാസംഹാരികളും കഴിക്കേണ്ടിവന്നു. ഇതിനു പിന്നാലെയാണ് പക്ഷാഘാതം പോലെ മുഖം കോടുകയും വലതു കൈയിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതെന്ന് മഅ്ദനി ശബ്ദസന്ദേശത്തിൽ അറിയിച്ചു. തുടർച്ചയായി പക്ഷാഘാതലക്ഷണങ്ങളുള്ള അവസ്ഥയുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. അപകടസാധ്യത കൂടുതലുള്ള അവസ്ഥയിലാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു.

ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നുതന്നെ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാവുകയും ചെയ്യുന്നു. ഒൻപത് മാസങ്ങൾക്കുമുൻപ് മഅ്ദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നതാണ്.

Summary: PDP Chairman Abdul Nasir Maudany's health deteriorates as blood vessels to the brain is blocked

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News