നായ കുരച്ചതിൻ്റെ പേരിൽ തർക്കം; കൊച്ചിയില്‍ ഇതര സംസ്ഥാനക്കാർ മർദിച്ചയാൾ മരിച്ചു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദാണ് മരിച്ചത്

Update: 2024-04-01 08:58 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം മുല്ലശേരി കനാൽ റോഡിൽ നായ കുരച്ചതിൻ്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ഇതര സംസ്ഥാനക്കാർ മർദിച്ചയാൾ മരിച്ചു. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദ് എന്നയാളാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 25 ന് രാത്രിയാണ് വിനോദിന് മർദനമേറ്റത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വിനോദിന്‍റെ വീട്ടിലെ നായ കുരച്ചത് ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ ചോദ്യം ചെയ്യുകയായിരുന്നു.  അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിനോദിനെ മര്‍ദിക്കുകയും കഴുത്ത് കുത്തിപ്പിടിക്കുകയും ചെയ്തത്. ബോധരഹിതനായ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ് ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണമായി പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നാല് പ്രതികളും റിമാന്‍ഡിലാണ്. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News