കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെ തീപിടിത്തം: കാരണം അവ്യക്തം; അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നില്ല

അത്യാഹിത വിഭാഗം എന്ന് പ്രവർത്തനമാരംഭിക്കും എന്നതിലും വ്യക്തതയില്ല

Update: 2025-05-18 04:47 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയുടെ കാരണം എന്താണെന്നതില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വന്നില്ല. അത്യാഹിത വിഭാഗം പ്രവർത്തനം എപ്പോള്‍ പുനരാരംഭിക്കും എന്നതിലും അവ്യക്തതയുണ്ട്.

മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത് . പൊട്ടിത്തെറിയെ തുടർന്ന് കെട്ടിടം ഒഴിപ്പിച്ചതിനിടെ നാലുപേർ മരിച്ചു. പൊട്ടിത്തെറിയെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കം പുറത്തു വന്നിട്ടില്ല. ഉയർന്ന ലോഡ് കാരണമുള്ള ഡ്രിപ്പിങ് ഒഴിവാക്കാന്‍ ജീവനക്കാർ കട്ടിയുള്ള പീസ് വയർ ഉപയോഗിച്ചുവെന്ന സംശയം നിലനില്ക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് പുറത്തുവരാത്തതിനാല്‍ അവ്യക്തത തുടരുന്നു. ദിവസങ്ങള്‍ക്കകം നാലാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടിന്റെ കാരണവും അവ്യക്തമാണ്. അത്യാഹിത വിഭാഗം ഒഴിപ്പിച്ച നടപടിയില്‍ പിഴവുണ്ടായിട്ടുണ്ടോ എന്നന്വേഷിച്ച വിദഗ്ധ സമിതി റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല

Advertising
Advertising

രണ്ട് പൊട്ടിത്തെറികള്‍ക്ക് ശേഷം അന്വേഷണവും മറ്റും നടക്കുന്നതിനാല്‍ പി എം എസ് എസ് വൈ കെട്ടിടത്തില്‍ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. പഴയ കാഷ്യാലിറ്റി കെട്ടിടത്തില്‍ പരിമിതികളോടെയാണ് ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News