മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കും - മുഖ്യമന്ത്രി

215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്.

Update: 2024-08-03 08:13 GMT

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ പോലും പണയംവെച്ച് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു.

215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണ് താമസിക്കുന്നത്. ദുരന്തമേഖലയിലും ചാലിയാറിലും തരിച്ചിൽ നടക്കുകയാണ്. കേരളമൊന്നാകെ വയനാടിനെ കൈപിടിച്ചുയർത്താനായി കൂടെ നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചറിയാൻ കഴിയാത്ത 66 മൃതദേഹങ്ങൾ കണ്ടെത്തി. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്‌കരിക്കും. പഞ്ചായത്തുകളാണ് അതിന് നേതൃത്വം നൽകേണ്ടത്. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സംവിധാനമൊരുക്കും. അതിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തും. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകം ചുമതല നൽകും. ദൂരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ക്യു.ആർ കോഡ് പിൻവലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News