ലേലത്തിന് ആളില്ല; സന്നിധാനത്തെ നാളികേര സംഭരണവും സംസ്കരണവും പ്രതിസന്ധിയില്‍

ദിവസേന തൂക്കിവിൽപന നടത്തിയാണ് ദേവസ്വം ബോർഡ് പ്രതിസന്ധി മറികടക്കുന്നത്

Update: 2021-11-24 01:16 GMT

ലേലം കൊള്ളാൻ ആളില്ലാതായതോടെ സന്നിധാനത്തെ നാളികേര സംഭരണവും സംസ്കരണവും പ്രതിസന്ധിയിൽ. ദിവസേന തൂക്കിവിൽപന നടത്തിയാണ് ദേവസ്വം ബോർഡ് പ്രതിസന്ധി മറികടക്കുന്നത്.

പമ്പയിലും സന്നിധാനത്തും അടിക്കുന്നതും നെയ്തേങ്ങയുടെയും സംഭരണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നവർ അർപ്പിക്കുന്നതും ഈ കൂട്ടത്തിൽ പെടുമെങ്കിലും ഉടയാത്തതായതിനാൽ പ്രശ്നമില്ല. തീർഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ നഷ്ടമുണ്ടാകുമെന്ന ഭീതിയിൽ കരാറുകാർ ലേല നടപടിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് നാളികേര സംഭരണം. നിലവിൽ നാളികേരം അതത് ദിവസം തൂക്കിവിൽക്കുകയാണ്.

മുൻ വർഷം കേരഫെഡായിരുന്നു നാളീകേരം ലേലത്തിലെടുത്തത്. ആറു കോടിയോളം രൂപ കേരഫെഡിന് ഈ ഇനത്തിൽ ലാഭം ലഭിക്കുകയും ചെയ്തു. കരാറുകാര്‍ വിമുഖത കാട്ടുകയാണെങ്കില്‍ നാളികേര സംഭരണം വീണ്ടും കേരഫെഡിന് കൈമാറും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News