രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസിൽ ഭിന്നത; പിന്തുണച്ച കെ.സുധാകരനെ തള്ളി കെ.മുരളീധരൻ

നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു

Update: 2025-11-26 07:41 GMT

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. രാഹുലിനെ പിന്തുണച്ച കെ.സുധാകരനെ തള്ളി കെ.മുരളീധരൻ രംഗത്തെത്തി. നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു.

രാഹുലിനെ പ്രചാരണത്തിന് വിളിക്കണോയെന്ന് സ്ഥാനാര്‍ഥികൾ തീരുമാനിക്കട്ടെയെന്നെയായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്റെ പ്രതികരണം. വിലക്കിനിടയിലും പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടം സജീവമാണ്.

സുധാകരന്‍റെ നിലപാട് തള്ളിയ കെ. മുരളീധരന്‍ നിലപാട് കടുപ്പിച്ചു. രാഹുല്‍ നിരപരാധിയെന്ന് പറയാനാകില്ല, രാഹുലുമായി നേതാക്കള്‍ വേദി പങ്കിടരുതെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെ പാര്‍ട്ടി വേദികളില്‍ പങ്കെടുപ്പിക്കണ്ട എന്ന നേതൃതീരുമാനം വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം .

Advertising
Advertising

''പാര്‍ട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ അനുസരിക്കുന്നുണ്ട് . ഇപ്പോൾ നടക്കുന്നത് തന്നെ എംഎല്‍എ ആക്കിയവര്‍ക്കായുള്ള പ്രചാരണമാണെന്നും'' രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നായിരുന്നു വിഷയത്തില്‍ മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രതികരണം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News