എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്: അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നു; കേന്ദ്രം ഉടന്‍ വിജ്ഞാപനം പുറത്തിറക്കും

യു.എ.പി.എ ചുമത്തിയോടെയാണ് എന്‍.ഐ.എ അന്വേഷണത്തിന് വഴിയൊരുങ്ങിയത്

Update: 2023-04-18 08:29 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനായി വിജ്ഞാപനം ഇറക്കും. പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിയൊരുങ്ങുന്നത്.

ട്രെയിന്‍ തീവെപ്പ് നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലെത്തിയ എൻ.ഐഎ സംഘം വിവരം ശേഖരിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിലെ തീവ്രവാദബന്ധം തള്ളാനാവില്ലെന്നായിരുന്നു എന്‍.ഐ.എ നിലപാട്. ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം തീവ്രവാദകുറ്റം വരുന്ന യുഎപിഎ 16ാം വകുപ്പ് അന്വേഷണ സംഘം ചുമത്തുകയുംചെയ്തു.

Advertising
Advertising

ഇതോടെയാണ് കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാനുളള നടപടികള്‍ക്ക് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഉടന്‍ ഇറക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇപ്പോഴും കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനാന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍.ഐ.എയുടെ അന്വേഷണപരിധിയില്‍ വരും. ഡല്‍ഹി,മഹാരാഷ്ട്ര അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമമുണ്ടെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News